ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ രണ്ടാം ഘട്ട വോെട്ടടുപ്പിെൻറ വിജ്ഞാപനം കേന്ദ്ര തെരെഞ്ഞടുപ്പ് കമീഷൻ ചൊവ്വാഴ്ച പുറെപ്പടുവി ച്ചു. ഏപ്രിൽ 18ന് നടക്കുന്ന വോെട്ടടുപ്പിൽ 13 സംസ്ഥാനങ്ങളിലെ 97 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. ഏപ്രിൽ 23, 29, മേയ് ആറ്, 12, 19 എന്നീ തീയതികളിലായി തുടർന്നുള്ള ഘട്ടം നടക്കും. വോെട്ടണ്ണൽ മേയ് 23നാണ്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ട പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ രണ്ടാംഘട്ട നാമനിർദേശപത്രിക സ്വീകരിച്ചു തുടങ്ങി. മാർച്ച് 26 വരെ സ്വീകരിക്കുന്ന നാമനിർദേശങ്ങളുടെ സൂക്ഷ്മപരിശോധന 27നും പിൻവലിക്കാനുള്ള അവസാന തീയതി 29നുമാണ്.
തമിഴ്നാട് (39) പുതുച്ചേരി (ഒന്ന്) ഉത്തർപ്രദേശ് (എട്ട്) ബിഹാർ (അഞ്ച്) പശ്ചിമബംഗാൾ (മൂന്ന്) ജമ്മു-കശ്മീർ (രണ്ട്) അസം(അഞ്ച്) ഛത്തിസ്ഗഢ്(മൂന്ന്) കർണാടക (14) മഹാരാഷ്ട്ര (10) മണിപ്പൂർ (ഒന്ന്) ഒഡിഷ(അഞ്ച്) ത്രിപുര (ഒന്ന്) എന്നീ മണ്ഡലങ്ങളിലേക്ക് ഇൗ ഘട്ടത്തിൽ വോെട്ടടുപ്പ് നടക്കും. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 23ന് മൂന്നാം ഘട്ടത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.