ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിെൻറ കൊലപാതകത്തിന് പിന്നിൽ സുഹൃത്താണെന്ന് പൊലീസിെൻറ വെളിപ്പെടുത്തൽ. നവീൻ ദാസിനെ പണത്തിന് വേണ്ടി തട്ടികൊണ്ട് പോയതിന് ശേഷം കാറിനുള്ളിലിട്ട് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലെ പ്രധാന പ്രതിയുമായി നവീൻ ദാസിന് ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസിെൻറ കണ്ടെത്തൽ.
നവീൻ ദാസിെൻറ കത്തിക്കരിഞ്ഞ മൃതദേഹം ഡൽഹിയിലെ ലോനിബോപാര റോഡിൽ കിടന്നിരുന്ന വിറ്റാര ബ്രസ കാറിൽ നിന്നാണ് കണ്ടെത്തിയത്. നവീനിെൻറ മരണം കൊലപാതകമാണെന്ന് കുടുംബം പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലൊടുവിലാണ് മൂന്ന് പേർ അറസ്റ്റിലായത്.സുഹൃത്തായ ത്വയിബ് ഖുറേഷി,സഹോദരൻ താലിബ് ഖുറേഷി,സമർ ഖാൻ എന്നിവരാണ് പൊലീസ് പിടിയിലായത്.
കേസിലെ ഒന്നാം പ്രതി ത്വയിബും നവീനും സ്വവർഗാനുരാഗികളായിരുന്നുവെന്നാണ് കണ്ടെത്തൽ. നവീൻ ദാസിെൻറ കൈവശം ത്വയിബുമായി അടുത്തിടപഴകുന്ന ഒരു വീഡിയോയുണ്ടായിരുന്നു. ഇത് മുൻനിർത്തി ത്വയിബിനെ ഒപ്പം താമസിക്കാൻ നവീൻ നിരന്തരമായി നിർബന്ധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവ ദിവസം നവീൻ ദാസിനെ വിളിച്ച് വരുത്തിയതിന് ശേഷം ഉറക്കഗുളികൾ നൽകിയതിന് കാറിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത് പിന്നീട് നവീനിെൻറ എ.ടി.എം ഉപയോഗിച്ച് പണം പിൻവലിച്ചതിന് ശേഷം ഫോണും കാറിലുണ്ടായിരുന്ന മറ്റ് രേഖകളുമായി മൂന്നംഗ സംഘം കടന്നുകളയുകയായിരുന്നു. നവീനിെൻറ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച ഏകദേശം 4.85 ലക്ഷം രൂപ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.