ന്യൂഡൽഹി: തൊഴിലിടത്തെ ലൈംഗികപീഡനങ്ങൾ തടയുന്നതിനുള്ള സുപ്രീംകോടതി മാർഗനിർ ദേശങ്ങൾ ആശ്രമങ്ങൾ, മദ്റസകൾ, കത്തോലിക്കാ സ്ഥാപനങ്ങൾ തുടങ്ങിയ മതസ്ഥാപനങ്ങ ൾക്കും ബാധകമാക്കണമെന്ന പൊതുതാൽപര്യ ഹരജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യ ക്ഷനായ ബെഞ്ച് തള്ളി. ലൈംഗികപീഡന പരാതികൾ പരിേശാധിക്കുന്നതിന് മതസ്ഥാപനങ്ങളിൽ കമ്മിറ്റികളുണ്ടാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
തൊഴിലിടത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള മാർഗനിർദേശങ്ങളിൽ മതസ്ഥാപനങ്ങളെ എങ്ങനെ ഉൾെപ്പടുത്താനാകുമെന്ന് ഹരജി തള്ളി ചീഫ് ജസ്റ്റിസ് ചോദിച്ചു. കേരളത്തിലെ ഫ്രാേങ്കാ മുളയ്ക്കലിനെതിരായ കേസിന് പുറമെ ദാതി മഹാരാജ്, ബാബാ റാം റഹീം, ആശാറാം ബാപ്പു തുടങ്ങിയവർക്കെതിരായ പരാതികൾ ഹരജിയിൽ ഉദാഹരിച്ചിരുന്നു.
1993ലാണ് വിശാഖ കേസിൽ സുപ്രീംകോടതി 12 മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ജീവനക്കാർ എന്ന നിലയിലും സ്വയംസന്നദ്ധരായും നിരവധി സ്ത്രീകൾ മതസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ തൊഴിലിടത്തിലെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ അവിടെയും ബാധകമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന വനിത സമിതികൾ ഇടക്കിടെ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന നടത്തണമെന്നും ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.