പശ്ചിമ ബംഗാൾ; പഞ്ചായത്ത് തെരെഞ്ഞടുപ്പ് റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ എതിരില്ലാത്ത 20,000ത്തിലേറെ സീറ്റുകളിലെ ഫലം റദ്ദാക്കണമെന്ന ആവശ്യവുമായി സി.പി.എം, ബി.െജ.പി പാർട്ടികൾ നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.  

തങ്ങളുടെ സ്ഥാനാർഥികളെ പത്രിക നൽകാൻ അനുവദിച്ചില്ലെന്നും അക്രമം അഴിച്ചുവിട്ടൂവെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. തെരെഞ്ഞടുപ്പ് റദ്ദാക്കാനാവില്ലെന്ന സുപ്രീം കോടതി വിധി മുഖ്യമന്ത്രി മമത ബാനർജിക്ക്  വലിയ ആശ്വാസമായി.  പരാതിയുള്ള സ്ഥാനാർഥികൾക്ക് കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത്, ജില്ല പരിഷത്ത്, പഞ്ചായത്ത് സമിതി എന്നിവയിലെ 58,692 സീറ്റുകളിലേക്ക് കഴിഞ്ഞ മേയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 20,159  സീറ്റുകളിൽ തൃണമൂലിന് എതിരുണ്ടായിരുന്നില്ല. 

Tags:    
News Summary - SC allows State Election Commission to notify results of uncontested seats-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.