ന്യൂഡൽഹി: പ്രമാദമായ ശാരദ ചിട്ടി തട്ടിപ്പു കേസിൽ കോൺഗ്രസ് നേതാവു ം മുൻ ധനമന്ത്രിയുമായ ചിദംബരത്തിെൻറ ഭാര്യ നളിനി ചിദംബരത്തിനെതി രെ കുറ്റപത്രവുമായി സി.ബി.െഎ. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷ േപകരിൽനിന്ന് 2500 കോടിരൂപ സമാഹരിച്ചശേഷം തകർന്ന ശാരദ ഗ്രൂപ് ക മ്പനിയിൽി നിന്ന് നളിനി ചിദംബരം 1.4 കോടി രൂപ കൈപ്പറ്റിയതായി സി.ബി.െഎ കൊൽക്കത്തയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിച്ചു.
കമ്പനിയുടെ ഫണ്ട് വെട്ടിപ്പിനായി ശാരദ ഗ്രൂപ് മേധാവി സുദിപ്ത സെന്നുമായി ഗൂഢാലോചന നടത്തിയെന്ന് സി.ബി.െഎ വക്താവ് അഭിഷേക് ദയാൽ ഡൽഹിയിൽ അറിയിച്ചു. മുൻ കേന്ദ്ര മന്ത്രി മതാങ് സിങ്ങിെൻറ ഭാര്യയാണ് ശാരദ ഗ്രൂപ് മേധാവിയെ നളിനിക്ക് പരിചയപ്പെടുത്തിയത്.
വിവിധ ഏജൻസികൾ ശാരദ കമ്പനിക്കെതിരെ ആരംഭിച്ച അന്വേഷണത്തെ സ്വാധീനിക്കുന്നതിനായിരുന്നു ഇത്. ഇതിെൻറ പ്രതിഫലമായി 2010-12 കാലയളവിൽ 1.4 കോടി കൈപ്പറ്റിയെന്നാണ് കേസ്. അതിനിടെ സി.ബി.െഎയും എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത എയർസെൽ -മാക്സിസ് കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിെൻറയും മകൻ കാർത്തിയുടെയും അറസ്റ്റ് ഫെബ്രുവരി ഒന്നുവരെ തടഞ്ഞ് കോടതി ഉത്തരവ്.
അന്വേഷണം അവസാനത്തിലേക്ക് നീങ്ങുകയാണെന്ന് സി.ബി.െഎക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതിനെ തുടർന്നാണ്, ഡൽഹി പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി അറസ്റ്റ് തടഞ്ഞത്. അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി നൽകണമെന്ന് ഇരുവരുടെയും അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിങ്വിയും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.