ഉത്തരാഖണ്ഡിൽ സമാജ്വാദി പാർട്ടി മുൻ എം.പി കോൺഗ്രസിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ സമാജ്വാദി പാർട്ടി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്. മുൻ സമാജ്വാദി എം.പിയായ രാജേന്ദ്ര കുമാർ ബാഡിയും 18 നേതാക്കളുമാണ് സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി എന്നിവ വിട്ട് കോൺഗ്രസിലെത്തിയത്. ഹരിദ്വാറിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു അദ്ദേഹം.

കോൺഗ്രസിന് വേണ്ടി അടിത്തട്ടുമുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെന അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജേന്ദ്ര കുമാറിന് പുറമെ കൗൺസലറായ രവീന്ദ്ര ഖന്നയാണ് കോൺഗ്രസിലെത്തിയവരിൽ പ്രമുഖൻ. റൂർക്കേ നഗർ നിഗത്തിലെ കൗൺസലറാണ് അദ്ദേഹം.

എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് ഇവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. 

Tags:    
News Summary - Samajwadi Party's former Haridwar MP Rajendra Kumar Badi joins Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.