ബാരിക്കേടുകൾ നിരത്തിയ കശ്മീർ താഴ് വര
ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് കാശ്മീരിൽ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ലാൽ ചൗക്കിലെ പ്രശസ്തമായ ഘണ്ടാ ഘർ ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിഷേധക്കാരുടെ ഒത്തുചേരൽ തടയാൻ നഗരത്തിലുടനീളം ധാരാളം പോലീസിനെയും സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ഏകദേശം 15 ലക്ഷം ഷിയ വിഭാഗക്കാർ കശ്മീർ - ലാൽ ചൗക്ക്, സൈദ കദൽ, ബുഡ്ഗാം, ബന്ദിപ്പോര, അനന്ത്‌നാഗ്, പുൽവാമ എന്നിവിടങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
ക്രമസമാധാനം നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
താഴ്‌വരയിലെ മറ്റ് ജില്ലകളിലെ ഷിയ ആധിപത്യമുള്ള പ്രദേശങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ജനങ്ങൾ ഐക്യത്തോടെയും സമാധാനത്തോടെയും ഇരിക്കണമെന്ന് മുതാഹിദ മജ്‌ലിസ്-ഇ-ഉലമ (എം.എം.യു) ചെയർമാൻ മിർവൈസ് ഉമർ ഫാറൂഖ് പറഞ്ഞു.ഇവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ബന്ദ് ആഹ്വാനം ചെയ്തു.
പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തി ഉൾപ്പടെ നിരവധി രാഷ്ട്രീയ പാർട്ടികൾ എം.എം.യുവിന്‍റെ പണിമുടക്കിന് പിന്തുണ നൽകി. ഇറാന്റെ പരമോന്നത നേതാവിന്റെ രക്തസാക്ഷിത്വത്തിൽ മിർവൈസ് ഉമർ ഫാറൂഖിന്റെ ബന്ദ് ആഹ്വാനത്തിന് ഞങ്ങളുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നു. എവിടെയെങ്കിലും അനീതി സംഭവിച്ചാൽ സത്യത്തിനുവേണ്ടി നിലകൊള്ളുന്ന മുഴുവൻ മുസ്ലീം സമൂഹത്തെയും വേദനിപ്പിക്കുമെന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നതിനുള്ള ഒരു ദുഃഖാചരണ ദിനമാണിതെന്നും മുഫ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.