ബംഗളൂരു: ജമ്മു-കശ്മീരിലെ വാർത്താവിനിമയ ബന്ധം അടിയന്തരമായി പുനഃസ്ഥാപിക്കണമെന ്നാവശ്യപ്പെട്ട് ബംഗളൂരുവിൽ താമസിക്കുന്ന കശ്മീർ പുൽവാമ സ്വദേശിയായ യുവാവ് കർണാട ക ഹൈകോടതിയെ സമീപിച്ചു. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം വക ുപ്പ് എടുത്തുകളഞ്ഞതിന് പിന്നാലെയാണ് മേഖലയിലെ മൊബൈൽ, ലാൻഡ് ഫോൺ, ഇൻറർനെറ്റ് തുടങ്ങിയ എല്ലാവിധ വാർത്താവിനിമയ ഉപാധികളുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത്.
ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സൈദ് സുഹീൽ അഹമ്മദ് (23) ആണ് വാർത്താവിനിമയ ബന്ധങ്ങൾ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഹൈകോടതിയിൽ ഹരജി നൽകിയത്. ആഗസ്റ്റ് നാലുമുതൽ കശ്മീരിന് പുറത്ത് കഴിയുന്ന തന്നെപോലുള്ള നിരവധിപേർക്ക് തങ്ങളുടെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും അവർ അവിടെ സുരക്ഷിതരാണോ എന്ന് ഉറപ്പാക്കാൻ പോലും മാർഗമില്ലാതായെന്നും സൈദ് അഹമ്മദ് ഹരജിയിൽ വ്യക്തമാക്കി.
ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് വാർത്താവിനിമയ ബന്ധത്തിലെ നിയന്ത്രണമെന്നും എത്രയും അടിയന്തരമായി പുനഃസ്ഥാപിക്കാൻ കോടതി ഇടപെടണമെന്നും സൈദ് അഹമ്മദ് ആവശ്യപ്പെട്ടു. പ്രമേഹരോഗിയായ പിതാവുമായും പ്രായാധിക്യത്താൽ രോഗശയ്യയിലായ മാതാവുമായും സൈദിന് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.