ന്യൂഡൽഹി: റിപ്പബ്ലിക്ദിന പരേഡ് കാണാനെത്തുന്ന വിശിഷ്ടാതിഥികളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സീറ്റ് നാലാം നിരയിൽ. വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണിതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ഇക്കൊല്ലത്തെ റിപ്പബ്ലിക്ദിന പരേഡിൽ 10 ആസിയാൻ രാജ്യ നേതാക്കൾ മുഖ്യാതിഥികളായി എത്തുന്നുണ്ട്. അവർ അടക്കമുള്ളവർക്കിടയിൽ രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിെൻറ നേതാവിെൻറ വിലയിടിച്ചു കാണിക്കാനുള്ള ശ്രമമാണ് ബി.ജെ.പി സർക്കാറിേൻറതെന്ന് പാർട്ടി ആരോപിച്ചു.
ഒന്നാംനിരയിൽ കോൺഗ്രസ് പ്രസിഡൻറിന് സീറ്റ് അനുവദിക്കുന്നതാണ് കീഴ്വഴക്കം. സർക്കാറിെൻറ പ്രത്യേക നിർദേശപ്രകാരമാണ് നാലാം നിരയിലേക്ക് മാറ്റിയതെന്നും ഉദ്യോഗസ്ഥർ സ്വമേധയാ ഇങ്ങനെ ചെയ്യില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ അരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.