ന്യൂഡൽഹി: ഗവർണറുടെ റിപ്പോർട്ട് ചോദിച്ചു വാങ്ങിയെങ്കിലും പശ്ചിമ ബംഗാളിൽ ഭരണഘ ടന പ്രതിസന്ധി ഉണ്ടാക്കിയെന്ന് കുറ്റപ്പെടുത്തി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിന് കേന്ദ്രം മുതിരില്ല. സംസ്ഥാനത്ത് സി.ബി.െഎയുടെ പ്രവർത്തനം തടഞ്ഞ മമത സർക്കാറിനെ താക്കീതുചെയ്യാൻ ഭരണഘടനയുടെ 355ാം വകുപ്പു പ്രകാരം കേന്ദ്രസർക്കാറിന് കഴിയും. സുപ്രീംകോടതി ഇൗ വിഷയത്തിൽ ചൊവ്വാഴ്ച സ്വീകരിക്കുന്ന നിലപാടിന് അനുസൃതമായി ഇക്കാര്യത്തിൽ കേന്ദ്രം മുന്നോട്ടു നീങ്ങും.
വിഷയത്തിൽ പ്രതിരോധത്തിലായ കേന്ദ്രസർക്കാർ സ്വന്തം അണികളെ തൃപ്തിപ്പെടുത്താനുള്ള പഴുത് അന്വേഷിക്കുന്നുവെന്നു മാത്രം. പ്രതിപക്ഷത്തിെൻറ കൂട്ടായ നിലപാടും മുഖ്യമന്ത്രി മമത ബാനർജിയുടെ ജനപിന്തുണയും കണക്കിലെടുക്കാതിരിക്കാനാവില്ല. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതാണ് മറ്റൊരു പ്രധാന വിഷയം. ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങൾ വളർന്നത് സംസ്ഥാനത്ത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയും, തെരഞ്ഞെടുപ്പു ഗോദയിൽ മമതയുടെ മൈലേജ് കൂട്ടുകയും ചെയ്തു. 356ാം വകുപ്പാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നത്. ക്രമസമാധാന നില, അധികാര ദുർവിനിയോഗം, ദേശസുരക്ഷ, ഭരണഘടന ലംഘനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇൗ വകുപ്പ് പ്രേയാഗിക്കുന്നത്.
അമിത് ഷായുടെ റാലി തടഞ്ഞത്, ഹെലികോപ്ടർ ഇറക്കാൻ അനുവദിക്കാതിരുന്നത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പശ്ചിമ ബംഗാളിൽ കാലുകുത്താൻ അവസരം നൽകാതിരുന്നത് എന്നിവയെല്ലാം സമീപ ദിവസങ്ങളിൽ ബി.ജെ.പിയെ വിറളിപിടിപ്പിച്ച വിഷയങ്ങളാണ്. മമതയാകെട്ട, പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നുവരാൻ മത്സരിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.