ഹേമമാലിനി, സുർജെവാല

ഹേമമാലിനിക്കെതിരായ പരാമർശം; സുർജെവാലക്ക് വനിത കമീഷൻ നോട്ടീസ്

ന്യൂഡൽഹി: ബി.ജെ.പി എം.പിയും മഥുരയിലെ സ്ഥാനാർഥിയുമായ ഹേമ മാലിനിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലക്ക് ഹരിയാന വനിത കമീഷന്റെ നോട്ടീസ്. ഹരിയാനയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിൽ ഈ മാസം ഒമ്പതിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. സുർജെവാലയുടെ പരാമർശം ബി.ജെ.പി വിവാദമാക്കിയതിന് പിന്നാലെയാണ് കമീഷൻ ഇടപെടൽ. ഹേമമാലിനിയെ പോലുള്ളവർക്ക് എം.പി സ്ഥാനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുർജെവാല നടത്തിയ പരാമർശത്തിന്റെ വിഡിയോ ‘എക്സി’ൽ പങ്കുവെച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് വിവാദത്തിന് തിരികൊളുത്തിയത്. ആരോപണം നിഷേധിച്ച സുർെജവാല, തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം നൽകി വളച്ചൊടിച്ച് ബി.ജെ.പി ഐ.ടി സെൽ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു. പ്രസംഗത്തിന്റെ ബാക്കി ഭാഗം കൂടി പങ്കുവെച്ച സുർജെവാല ഹേമമാലിനിയെ ആദരിക്കുന്നുവെന്നാണ് താൻ പ്രസംഗിച്ചതെന്ന് പ്രതികരിച്ചു.

Tags:    
News Summary - Remarks against Hema Malini; Women Commission Notice to Surjewala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.