ബംഗളൂരു: കോടികളുടെ രക്തചന്ദനം വിദേശത്തേക്ക് കടത്തുന്ന അന്തർ സംസ്ഥാന കവർച്ചസംഘ ത്തിലെ 13 പേരെ ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി.) പിടികൂടി. ഇവരില്‍നിന്ന് മൂന്ന ര കോടി രൂപ വിലമതിക്കുന്ന 4,000 കിലോ രക്തചന്ദനം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബംഗളൂരുവിലെ സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ കാര്‍ഗോ ഗോഡൗണുകളില്‍ നടത്തിയ റെയ്ഡിലാണ് രക്തചന്ദനം പിടിച്ചെടുത്തത്.
പുത്തൂര്‍ സ്വദേശി അബ്ദുൽ റഷീദാണ് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ചൈന, വിയറ്റ്നാം, ബാങ്കോക് എന്നിവിടങ്ങളിലേക്കാണ് ഇവര്‍ രക്തചന്ദനം കടത്തിയിരുന്നത്. അബ്ദുൽ റഷീദ് (48), സുബൈര്‍ ഖാന് (33), സലീം ഖാന് (50), താഹിര്‍ ഖാന് (25), എം.എസ്. ബാഷ (40), ഷാഫി മുഹമ്മദ് (30), മുഹമ്മദ് ഷാബിര്‍ (25), നൗഷാദ് (27), സിദ്ദീഖ് (30), ഇബ്രാഹിം (28), മുഹമ്മദ് അന്‍വര്‍ (26), മുബാറക് (26), അലി ഖാന് (40) എന്നിവരാണ് അറസ്റ്റിലായത്.
അബ്ദുൽ റഷീദ് വര്‍ഷങ്ങളായി രക്തചന്ദനക്കടത്ത് നടത്തി വരുകയായിരുന്നുവെന്നും പലതവണ പൊലീസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നുവെന്നും എ.സി.പി അലോക് കുമാര്‍ പറഞ്ഞു. 2009ലെ കള്ളനോട്ട് കേസിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.