ഹൈദരാബാദ്: മഹാരാഷ്ട്രയിൽ ശിവസേന ബി.ജെ.പിയുമായി പരസ്യമായി ഇടഞ്ഞതിനു പിന്നാലെ ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ബി.ജെ.പിക്കെതിരെ തിരിയുന്നു. ആവശ്യമില്ലെങ്കിൽ സ്വന്തം പാട്ടിന് പോകുമെന്ന് ബി.െജ.പിക്ക് നായിഡു മുന്നറിയിപ്പു നൽകി. അടുത്തിടെ ബി.ജെ.പി സംസ്ഥാന നേതാക്കൾ സർക്കാറിനെതിരെ ഉയർത്തുന്ന വിമർശനങ്ങളും ആന്ധ്രപ്രദേശിന് കേന്ദ്രസർക്കാർ പ്രത്യേക പദവി നൽകാത്തതുമാണ് നായിഡുവിെന ചൊടിപ്പിച്ചത്.
വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി േമധാവി ജഗമോഹൻ റെഡ്ഡിയുടെ നിലപാടുമാറ്റം സംസ്ഥാനത്ത് ഇപ്പോൾ സജീവ ചർച്ചാവിഷയമാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം ചേരാൻ തയാറാണെന്ന് റെഡ്ഡി പ്രസ്താവന നടത്തിയത് ഇൗയിടെയാണ്. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പെങ്കടുത്ത് തിരിച്ചുവരവെ അമരാവതിയിൽ വെച്ചാണ് നായിഡു വാർത്തലേഖകരെ കണ്ടത്.
സർക്കാറിനെതിരെ ബി.ജെ.പിയുടെ വിമർശനങ്ങളിൽ നിരാശയുെണ്ടന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ബി.ജെ.പിക്കെതിരെ പ്രതിഷേധം പാടില്ലെന്നു പറഞ്ഞ് പ്രവർത്തകരെ താൻ നിയന്ത്രിച്ചുനിർത്തുകയാണെന്ന് നായിഡു പറഞ്ഞു. ചില ബി.ജെ.പി നേതാക്കൾ നിരവധി വിമർശനങ്ങളാണ് സർക്കാറിനെതിരെ ഉന്നയിക്കുന്നത്. ബി.ജെ.പി ദേശീയ നേതൃത്വം ഇക്കാര്യത്തിൽ ഇടപെട്ടതായി കാണുന്നില്ല. ഞങ്ങളെ ആവശ്യമില്ലെങ്കിൽ സ്വന്തംവഴിക്ക് പോകാനറിയാം -നായിഡു പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി ബി.ജെ.പിയും നായിഡുവിെൻറ ടി.ഡി.പിയും സഖ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.