ന്യൂഡൽഹി: ജനാധിപത്യ, മനുഷ്യാവകാശങ്ങൾ നിഷേധിച്ച് ‘രാവൺ’ ജയിലിൽ അടക്കപ്പെട്ടിട്ട് എട്ടുമാസം. ഉയർന്ന ജാതിക്കാരായ ഠാകുർമാരുടെ അതിക്രമത്തിനെതിരെ ദലിത് സമുദായത്തെ അണിനിരത്തി പ്രതിഷേധം നടത്തിയതിെൻറ പേരിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എന്ന രാവണിനെ ഉത്തർപ്രദേശ് സർക്കാറാണ് ജയിലിലടച്ചത്. കസ്റ്റഡിയിലെടുത്ത ശേഷവും ദേശീയ സുരക്ഷ നിയമം (എൻ.എസ്.എ) അടക്കമുള്ള കരിനിയമങ്ങൾ ചുമത്തിയതോടെ പരോൾേപാലും ലഭിക്കാതെ ആസാദ് 2017 ജൂൺ ഒമ്പത് മുതൽ ജയിലറയിലാണ്.
ചന്ദ്രശേഖർ ആസാദിെൻറ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച ആശങ്കകൾ പരന്നതോടെ സുപ്രീംകോടതിയിലും ഹൈകോടതിയിലും നിന്ന് വിരമിച്ച ജഡ്ജിമാർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിെൻറ സ്വാതന്ത്ര്യത്തിനായി ഒാൺലൈൻ ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രശേഖർ ആസാദിന് എതിരെ ചുമത്തിയിരുന്ന എൻ.എസ്.എ വകുപ്പുകളുടെ പ്രാബല്യം പുതുക്കി ജനുവരി 23ന് ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ഉത്തരവ് ഇറക്കിയതോടെയാണ് ആശങ്ക ഉയർന്നത്. മേയ് വരെ തടവിൽ കഴിയുന്ന തരത്തിലാണ് ഉത്തരവ്.
2017 ജൂൺ എട്ടിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തങ്ങളുടെ മുന്നിൽ വന്ന തെളിവിെൻറ അടിസ്ഥാനത്തിൽ ഉപദേശക സമിതിയുടെ ശിപാർശ എന്നാണ് സർക്കാർ വാദം. സർക്കാർ ചുമത്തിയിരുന്ന 27 കേസുകളിൽ ചന്ദ്രശേഖർ ആസാദ് ഇതിനകം ജാമ്യം നേടിയിരുന്നു. മോചനം ഏതാണ്ട് ഉറപ്പായ ഘട്ടത്തിൽ സംഘ്പരിവാർ നിർദേശപ്രകാരമുള്ള സർക്കാർ നീക്കമാണിതെന്ന ആക്ഷേപമാണ് മുനഷ്യാവകാശ, ദലിത് പ്രവർത്തകർ ഉയർത്തുന്നത്. ചന്ദ്രശേഖർ ആസാദിെൻറ ജീവൻ അപകടത്തിലാണെന്ന് ഭയക്കുന്നതായി ഭീം ആർമി ഡിഫൻസ് കമ്മിറ്റി ദേശീയ കൺവീനർ പ്രദീപ് നർവാൽ പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളാണ് ഉത്തരവാദികളെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
മഹാറാണ പ്രതാപിെൻറ ജന്മദിനാഘോഷത്തിെൻറ പേരിൽ ഷാബിർപുർ, രാംപുർ ഗ്രാമങ്ങളിലെ നിരോധിത പ്രദേശത്തുകൂടി നിർബന്ധിതമായി ശോഭായാത്രക്ക് ഠാകുർമാർ നടത്തിയ ശ്രമമാണ് ദലിത് വിരുദ്ധ അക്രമമായി മാറിയത്. തുടർന്ന് നടന്ന അക്രമത്തിൽ 60ഒാളം ദലിത്വീടുകൾ വെണ്ണീറാക്കി. 2017 മേയ് ഒമ്പതിന് ഭീം ആർമിയുടെ നേതൃത്വത്തിൽ ഷാബിർപുരിലെ ഗാന്ധി മൈതാനത്ത് സമാധാനപരമായി പ്രതിഷേധിക്കാൻ ഒത്തുകൂടിയ ദലിതർക്കുനേരെ പൊലീസ് ക്രൂരമായ ലാത്തിചാർജും നടത്തി. ഇതോടെ അക്രമം പടർന്നു.
എന്നാൽ, പിന്നീട് ഭീം ആർമി നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ഭരണകൂട വേട്ടയാടലാണ് അരങ്ങേറിയത്. ചന്ദ്രശേഖർ ആസാദ് പൊലീസ് കസ്റ്റഡിയിലായ ശേഷമാണ് എൻ.എസ്.എ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയത്. എൻ.എസ്.എ ചുമത്തേണ്ട സംഭവങ്ങളല്ല ഉണ്ടായതെന്ന് മനുഷ്യാവകാശ പ്രവർത്തകരും മുതിർന്ന ന്യായാധിപരും അന്നുതന്നെ അഭിപ്രായെപ്പട്ടിരുന്നു.
ഭീം ആർമിയുടെ നേതൃത്വത്തിൽ ദലിത് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനായി പ്രവർത്തിച്ച 350ഒാളം സ്കൂളുകളും കഴിഞ്ഞ ഒമ്പത് മാസമായി പ്രവർത്തിക്കാൻ അനുവദിച്ചിട്ടില്ല. ഭീം ആർമിയുടെ നേതൃത്വത്തിൽ ദലിത് യുവാക്കൾ സ്വത്വാഭിമാനം ഉയർത്തിപ്പിടിച്ച് സംഘ്പരിവാർ രാഷ്ട്രീയത്തെ വെല്ലുവിളിച്ചത് മാത്രമാണ് സർക്കാറിെൻറ പകപോക്കലിന് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് പി.ബി. സാവന്ത്, ഹൈകോടതി മുൻ ജഡ്ജിമാരായ ഹോസ്ബെത് സുരേഷ്, കോൽസേ പാട്ടീൽ, സാമൂഹിക പ്രവർത്തകരായ രാം പുനിയാനി, ടീസ്റ്റ സെറ്റൽവാദ്, ജാവേദ് ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച ഒാൺലൈൻ ഒപ്പുശേഖരണത്തിൽ നിരവധി പേർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.