ബംഗളൂരു: യാത്രക്കാരിയുടെ മുന്നിൽവെച്ച് സ്വയംഭോഗം നടത്തുകയും വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബംഗളൂരു നഗരത്തിലെ റാപ്പിഡോ ടാക്സി ഡ്രൈവറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം യാത്രക്കിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ദിവസം ടൗൺ ഹാളിനടുത്ത് മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. പ്രതിഷേധത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി റാപ്പിഡോ ബൈക്ക് ടാക്സിയാണ് ഇവർ ബുക്ക് ചെയ്തിരുന്നു.
യാത്രക്കിടെ ഡ്രൈവർ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. സുരക്ഷയെ കരുതി താൻ നിശ്ബദയായി ഇരുന്നു. പിന്നീട് വീട്ടിലെത്തിയതിന് ശേഷം ഇയാളുടെ നമ്പറിൽ നിന്നും തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ വന്നുവെന്നും യുവതി ട്വീറ്റിൽ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റാപ്പിഡോ ഡ്രൈവറെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.