കോയമ്പത്തൂർ: സേലത്ത് ഒാടുന്ന ബസിൽ ബാലികയെ പീഡിപ്പിച്ച മൂന്ന് സ്വകാര്യ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഡ്രൈവർമാരായ സേലം സന്യാസിഗുണ്ട് മണിവണ്ണൻ (37), അധികാരിപട്ടി മുരുകൻ (35), കണ്ടക്ടർ വാഴപാടി മുത്തംപട്ടി പെരുമാൾ (22) എന്നിവരാണ് പിടിയിലായത്.
സേലം വലസയൂരിൽ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വീടുവിട്ടിറങ്ങിയ ബാലിക സേലം പഴയ ബസ്സ്റ്റാൻഡിലെത്തിയത്. സേലം-കറുപ്പൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കറുപ്പൂരിലേക്ക് ടിക്കറ്റെടുത്തു. കറുപ്പൂർ എൻജി. കോളജ് ബസ്സ്റ്റോപ്പിൽ മറ്റ്യാത്രക്കാരിറങ്ങിയതോടെ പെരുമാളും മുരുകനും ചേർന്ന് ബാലികയെ പീഡിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.