ന്യൂഡൽഹി: ബി.ജെ.പി പിന്തുണയോടു കൂടി തെരഞ്ഞെടുപ്പിൽ വിജയം വരിച്ചത് ഒാർമിച്ച് മായാവതി ബി.ജെ.പിയുമായി ൈകകോ ർക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. എസ്.പിയുമായി സഖ്യം ചേർന്നതുകൊണ്ട് വിജയം നേടാനാകില്ലെന്നും അതാവലെ ഒാർമിപ്പിച്ചു.
മായാവതി മൂന്ന് തവണ ബി.ജെ.പി പിന്തുണയോടെ യു.പി മുഖ്യമന്ത്രിയായിട്ടുണ്ട്. എസ്.പിയുമായി സഖ്യം ചേരുന്നതുകൊണ്ട് ലോക് സഭ തെരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന വിജയം നേടാൻ സാധിക്കില്ലെന്ന് ബി.എസ്.പിക്ക് അറിയാം. എസ്.പിക്ക് പകരം ബി.ജെ.പിയുമായാണ് മായാവതി കൈകോർക്കേണ്ടത്. എസ്.പിയിലെ ഉൾപാർട്ടി പോര് മൂലം സഖ്യം നീണ്ടു നിൽക്കില്ലെന്നും അതാവലെ പറഞ്ഞു.
മായാവതി ഹിജഡയേക്കാൾ മോശമാണെന്ന് ബി.ജെ.പി എം.എൽ.എ സാധ്ന സിങ് പറഞ്ഞതിനെയും അതാവലെ വിമർശിച്ചു. അത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്താൻ പാടിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതാവലെയുെട റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യക്ക് യു.പിയിൽ മൂന്ന് ലോക് സഭ സീറ്റുകൾ നൽകാമെന്ന് അമിത്ഷാ ഉറപ്പു നൽകിയിട്ടുണ്ട്. യു.പിയിൽ ദലിത് വിഭാഗത്തിൽ പിന്തുണയുള്ള പാർട്ടിയാണ് ആർ.പി.െഎ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.