ന്യൂഡൽഹി: ബാബരി മസ്ജിദ് നിന്ന ഭൂമിയിൽ രാമക്ഷേത്രത്തിെൻറ നിർമാണം ഡിസംബറിൽ തുടങ്ങുമെന്ന് രാമജന്മഭൂമി ന്യാസ് പ്രസിഡൻറ് രാം വിലാസ് വേദാന്തി. മുസ്ലിംകളുമായുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും ക്ഷേത്ര നിർമാണമെന്നും അതിനായി ബാബരി മസ്ജിദിന് പകരം ലഖ്നോവിൽ പള്ളി നിർമിക്കുമെന്നും വേദാന്തി വ്യക്തമാക്കി. 1992ൽ ബാബരി മസ്ജിദ് തകർത്ത കർസേവക്ക് സമാനമായ രാമേക്ഷത്ര പ്രസ്ഥാനത്തിന് തുടക്കം കുറിക്കുമെന്ന് ആർ.എസ്.എസ് വ്യക്തമാക്കിയതിന് പിറകെയാണ് ക്ഷേത്ര നിർമാണം തുടങ്ങുമെന്ന ന്യാസിെൻറ പ്രഖ്യാപനം.
2019ലെ െപാതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ബാബരി ഭൂമി സംബന്ധിച്ച അവകാശത്തർക്കം സുപ്രീംകോടതിയിൽ നിൽക്കേ, രാമക്ഷേത്ര നിർമാണ അജണ്ട സജീവമാക്കി ഹിന്ദുത്വ സംഘടനകൾ രംഗത്തു വന്നിരിക്കുന്നത്. ആർ.എസ്.എസ് വർക്കിങ് കമ്മിറ്റിക്കുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ബാബരി ഭൂമി കേസ് ജനുവരിയിലേക്ക് നീട്ടിവെച്ചതിന് ഭയ്യാജി ജോഷി സുപ്രീംകോടതിയെ കടന്നാക്രമിച്ചിരുന്നു. കോടതി ഹിന്ദുക്കളെ അവഹേളിക്കുകയായിരുന്നുവെന്നാണ് കുറ്റപ്പെടുത്തിയത്.
അയോധ്യയിൽ രാമ പ്രതിമ വരുന്നു
ലഖ്നോ: അയോധ്യയിൽ സരയൂ നദീതീരത്ത് രാമെൻറ പ്രതിമ നിർമിക്കാൻ ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുന്നു. 151 മീറ്റർ ഉയരമുള്ള പ്രതിമയാണ് ഉദ്ദേശിക്കുന്നതെന്ന് അയോധ്യ മുനിസിപ്പൽ കോർപറേഷൻ മേയർ ഋഷികേശ് ഉപാധ്യായ് പറഞ്ഞു.
സന്ത് തുൾസിദാസ് ഘട്ടിന് സമീപം രണ്ടു മൂന്നു സ്ഥലങ്ങൾ പ്രതിമ നിർമാണത്തിനായി കണ്ടെത്തിയെന്നും മണ്ണ് പരിശോധനക്കുശേഷം യോജിച്ച സ്ഥലം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ച പ്രഖ്യാപനം ദീപാവലിയോടനുബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് മഹേന്ദ്രനാഥ് പാണ്ഡെയും ഇക്കാര്യം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.