അൽവാർ (രാജസ്ഥാൻ): ‘‘ഗോരക്ഷക ഗുണ്ടകൾക്ക് രക്ബറിെൻറ കുഞ്ഞുങ്ങളെക്കൂടി കൊല്ലാമായിരുന്നില്ലേ? ഞങ്ങളെല്ലാം പട്ടിണികിടന്ന് മരിക്കാൻ പോവുകയാണ്. മകനും എല്ലാ സമ്പാദ്യങ്ങളും ഞങ്ങൾക്ക് നഷ്ടമായി. അവെൻറ മക്കളെ ഞങ്ങളിനി എങ്ങനെ പോറ്റും? ഏറ്റവും ഇളയതിന് രണ്ടുവയസ്സേ ആയുള്ളൂ’’ -ഗോരക്ഷക ഗുണ്ടകളാൽ കൊല്ലപ്പെട്ട രക്ബർ ഖാെൻറ പിതാവ് ശഫീഖ് ഖാൻ ചോദിക്കുന്നു.
ഇൗ ആറു മക്കളുടെ പിതാവിന് 28കാരനായ മകനെ നഷ്ടപ്പെട്ടതിെൻറ വേദന അടക്കാനാവുന്നില്ല. ‘‘ഞങ്ങൾ കാലങ്ങളായി ചെയ്യുന്ന തൊഴിലാണിത്. ഇനിയുമത് തുടരും. ഞങ്ങൾക്ക് രണ്ട് പശുക്കളുണ്ട്. ആടുകളെ വാങ്ങാനാണ് അവൻ പോയത്. എന്നാൽ, ഇത്രയും നാളത്തെ സമ്പാദ്യമായ 60,000 രൂപ നൽകി രണ്ട് കറവപ്പശുക്കളെയാണ് അവൻ വാങ്ങിയത്. കച്ചവടം അൽപം മെച്ചെപ്പടുത്തണമെന്ന മോഹം കൊണ്ടായിരുന്നു അത്. ഞങ്ങൾ മുസ്ലിംകളാണെന്നതിനർഥം പശുക്കളെ സംരക്ഷിക്കില്ലെന്നല്ല. ഇറച്ചി കഴിക്കാൻ അനുവാദമുള്ളവരെന്നാൽ കിട്ടുന്ന എല്ലാ പശുക്കളെയും അറുക്കുന്നവരാണെന്നല്ല’’ -ശഫീഖ് ഖാൻ വിലപിക്കുന്നു.
ഇതിനിടെ, കൊലപാതകം ഗോരക്ഷക ഗുണ്ടകളുടെ കൈക്കൊണ്ടല്ലെന്ന് വരുത്താനും ബി.ജെ.പി എം.എൽ.എയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. പൊലീസ് മർദനമേറ്റാണ് രക്ബർ മരിച്ചതെന്ന് എം.എൽ.എ ഗ്യാൻദേവ് അഹൂജ ആരോപിച്ചു. രക്ബർ അനധികൃത കാലിക്കടത്തുകാരനായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, തെൻറ ഗുണ്ടകളെ സംരക്ഷിക്കാനാണ് ഗ്യാൻദേവ് നുണപ്രചരിപ്പിക്കുന്നതെന്ന് ശഫീഖ് ഖാൻ പറഞ്ഞു. അൽവാറിൽതന്നെ കഴിഞ്ഞവർഷം പെഹ്ലുഖാൻ കൊല്ലപ്പെട്ടപ്പോഴും ഇതേ ആരോപണമാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.