ന്യൂഡൽഹി: പ്രതിപക്ഷം ഒന്നടങ്കം എതിർത്തിട്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നാ കെ കത്തിയെരിഞ്ഞിട്ടും തങ്ങൾ പാസാക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞിരുന്ന രണ്ടു പ്രധാന ബില്ലുകൾ മോദി സർക്കാർ പാതിവഴിയിലുപേക്ഷിച്ചു. ലോക്സഭ പാസാക്കിയിട്ടും രാജ്യസഭ യിലെത്താതെ അനാഥമായ ഇത്തരം ബില്ലുകളെല്ലാം ഇതോടെ അസാധുവാകും.
മൂന്ന് ത്വലാഖ് ഒ രുമിച്ചു ചൊല്ലുന്ന മുസ്ലിം ഭർത്താക്കന്മാരെ ക്രിമിനൽ കേസുകളിലെ പ്രതികളാക്കി മൂന്നു വർഷം ജയിലിലടക്കാനുള്ള മുത്തലാഖ് ബില്ലും മുസ്ലിംകളല്ലാത്ത അയൽരാജ്യക്കാർക്ക് ഇന്ത്യയിൽ പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബില്ലുമാണ് രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതുമൂലം മോദി സർക്കാറിന് പാതിവഴിയിലുപേക്ഷിക്കേണ്ടി വന്നത്.
മുത്തലാഖ് ബിൽ പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളില്ലാതെ ലോക്സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കിയ സർക്കാർ, തങ്ങൾ ന്യൂനപക്ഷമായ രാജ്യസഭയിലും അത് പാസാക്കുമെന്ന് പറഞ്ഞിരുന്നു. അവസാന സമ്മേളനത്തിന് തൊട്ടുമുമ്പും ബി.ജെ.പി നേതാക്കൾ അതാവർത്തിച്ചിരുന്നു.
അയൽരാജ്യങ്ങളിൽനിന്ന് വരുന്ന മുസ്ലിംകളല്ലാത്ത അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബില്ലും ലോക്സഭ പാസാക്കി രാജ്യസഭയുടെ അനുമതി കാക്കുകയായിരുന്നു. ഇതിനെതിരെ അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനം ഒന്നടങ്കം തെരുവിലിറങ്ങിയിട്ടും പശ്ചിമ ബംഗാളിലെ ബംഗാളി ഹിന്ദു കുടിയേറ്റ വോട്ട് കിട്ടാൻ അത് പാസാക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു ബി.ജെ.പി. പാർട്ടി അധ്യക്ഷൻ ഏതാനും നാൾ മുമ്പും പൗരത്വ ബിൽ പാസാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതിനെതിരിൽ പ്രതിഷേധിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കൾ പ്രതിപക്ഷത്തിെൻറ പിന്തുണ ബില്ലിനെതിരെ തേടി. ലോക്സഭയിൽനിന്ന് ഭിന്നമായി പ്രതിപക്ഷം അവസാന നാളിലും ഒറ്റക്കെട്ടായി നിന്നതിനാൽ ഇൗ രണ്ട് ബില്ലുകളും രാജ്യസഭയിൽ പാസാക്കാനാകാതെയാണ് മോദി സർക്കാറിെന അധികാരത്തിലേറ്റിയ 16ാം ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.