ന്യൂഡൽഹി: സുപ്രധാന മന്ത്രിതല സമിതികളിൽനിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് ങിനെ മാറ്റിനിർത്തിയ സംഭവത്തിൽ അദ്ദേഹം രാജിക്കൊരുങ്ങിയെന്നും ആർ.എസ്.എസ് ഇടപെെ ട്ടന്നും റിപ്പോർട്ടുകൾ. രാജ്നാഥ് സിങ്ങിെൻറ പേരില്ലാതെ വ്യാഴാഴ്ച രാവിലെ ഇറങ്ങ ിയ മന്ത്രിതല സമിതികളുടെ ലിസ്റ്റ് രാത്രിതന്നെ അദ്ദേഹത്തെ ഉൾപ്പെടുത്തി പുതുക്കിയെങ്കിലും രണ്ടാമൂഴത്തിെൻറ തുടക്കത്തിലെ കല്ലുകടി ബാക്കി. രാജിക്കൊരുങ്ങിയെന്ന റിപ്പോർട്ടുകൾ ബി.ജെ.പി നിഷേധിച്ചെങ്കിലും മന്ത്രിസഭയിൽ രണ്ടാമനെ തഴഞ്ഞ് മൂന്നാമനായ ആഭ്യന്തര മന്ത്രി അമിത്ഷായെ എല്ലാ സമിതികളിലും ഉൾപ്പെടുത്തിയ ആദ്യ തീരുമാനം ഫലത്തിൽ രാജ്നാഥ് സിങ്ങിനേറ്റ തിരിച്ചടിയാണ്.
മോദിയെ അഞ്ചു വർഷം മുമ്പ് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിന് മുൻകൈയെടുത്തവരിൽ പ്രധാനിയാണ് ബി.ജെ.പി മുൻ അധ്യക്ഷൻകൂടിയായ രാജ്നാഥ് സിങ്. എന്നാൽ, അമിത് ഷായുടെ വരവോടെ അദ്ദേഹത്തെ മോദി കൈവിടുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നതിെൻറ രണ്ടാമത്തെ തെളിവായി മന്ത്രിതല സമിതികൾ.
ആഭ്യന്തരത്തിൽനിന്ന് പ്രതിരോധത്തിലേക്ക് അകാരണമായി മാറ്റിയത് ആദ്യ തെളിവ്. അമിത് ഷായെ ആഭ്യന്തര മന്ത്രിയാക്കുന്നതും രാജ്നാഥിനെ പ്രതിരോധത്തിലേക്ക് മാറ്റുന്നതും പ്രധാനമന്ത്രിയുടെ വിവേചനാധികാരമാണെങ്കിലും, അതിന് കാരണമെന്താണെന്നതിന് ന്യായയുക്തമായ വിശദീകരണങ്ങെളാന്നുമില്ല. മന്ത്രിസഭയിലെ രണ്ടാമനായിട്ടും പുനഃസംഘടിപ്പിച്ച എട്ടു സമിതികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് രാജ്നാഥ്സിങ്ങിനെ ആദ്യം ഉൾപ്പെടുത്തിയത്.
ഏറ്റവും പ്രധാനമായ രാഷ്ട്രീയകാര്യ സമിതിയിൽപോലും രാജ്നാഥ് ഉണ്ടായില്ല. ഇത് വിവാദമായപ്പോൾ ആറു സമിതികളിൽ ഉൾപ്പെടുത്തി ഉത്തരവ് തിരുത്തുകയായിരുന്നു. അബദ്ധത്തിൽ വന്ന പിഴവും തുടർന്നുള്ള തിരുത്തുമായിരുന്നില്ല അത്. തുടർച്ചയായി തഴയുന്നതിലുള്ള പ്രതിഷേധം ആർ.എസ്.എസ് നേതൃത്വവുമായി രാജ്നാഥ് സിങ് പങ്കുവെെച്ചന്നാണ് അറിയുന്നത്. ആർ.എസ്.എസ് ഇടപെട്ട് തിരുത്തിയത് മോദി-അമിത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.