ന്യൂഡല്‍ഹി: മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും തമ്മിലുള്ള പോരിനെ തുടർന്ന് രാജസ്ഥാനിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. 200 അംഗ നിയമസഭയിൽ നൂറിലേറെ അംഗങ്ങളുടെ പിന്തുണ സർക്കാറിനുണ്ടെന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. എന്നാൽ, 30 എം.എൽ.എമാർ തനിക്കൊപ്പമാണെന്നും ഗെഹ്ലോട്ടിന് 84 അംഗങ്ങളുടെ പിന്തുണയേ ഉള്ളൂവെന്നും സചിൻ പൈലറ്റ് തിരിച്ചടിച്ചു. ഭൂരിപക്ഷമുണ്ടെങ്കിൽ എം.എൽ.എമാരെ ഗവർണർക്കു മുന്നിൽ ഹാജരാക്കാൻ പൈലറ്റ് ഗെഹ്ലോട്ടിനെ വെല്ലുവിളിച്ചു.
അതിനിടെ, സർക്കാറിനെ പിന്തുണക്കുന്ന എം.എൽ.എമാരെ ജയ്പുരിലെ ഹോട്ടലിലേക്കു മാറ്റിയിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി വസതിയിൽ വിളിച്ചുചേർത്ത കോൺഗ്രസ് ലെജിേസ്ലറ്റിവ് പാർട്ടി യോഗത്തിൽ നൂറിലധികം അംഗങ്ങൾ പെങ്കടുത്തുവെന്നാണ് ഗെഹ്ലോട്ടിെൻറ അവകാശവാദം. യോഗത്തിൽ എത്താതിരുന്നവരിൽ ഗെഹ്ലോട്ട് മന്ത്രിസഭയിലെ രണ്ടുപേരുണ്ട്. പ്രശ്നം പരിഹരിക്കാൻ എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി വക്താക്കളായ രൺദീപ് സിങ് സുർജേവാല, അജയ് മാക്കൻ തുടങ്ങിയവർ ജയ്പുരിൽ എത്തിയിട്ടുണ്ട്.
സചിന് പൈലറ്റിനും മറ്റ് എം.എൽ.എമാര്‍ക്കുമായി കോണ്‍ഗ്രസിെൻറ വാതില്‍ തുറന്നുകിടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി തവണ സചിന് പൈലറ്റുമായി ഫോണില്‍ സംസാരിച്ചു. എന്നാൽ, സചിൻ പൈലറ്റ് വഴങ്ങിയിട്ടില്ല.
അതിനിടെ, അശോക് ഗെഹ്ലോട്ടിെന പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണെന്നും അത് അവര്‍ അംഗീകരിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു. കോൺഗ്രസ് സർക്കാറിനെയും പാർട്ടിയെയും ദുർബലമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് സചിൻ ൈപലറ്റിെൻറ പേരെടുത്തുപറയാതെ പ്രമേയം മുന്നറിയിപ്പ് നൽകുന്നു.
200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 എം.എൽ.എമാരാണുള്ളത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട്, രാഷ്ട്രീയ ലോക്ദളിെൻറ ഒന്നും സ്വതന്ത്രരും ഉൾപ്പെടെ 13 എം.എല്‍.എമാരുടെ പിന്തുണ സർക്കാറിനുണ്ട്. കൂടാതെ, രണ്ട് സി.പി.എം അംഗങ്ങള്‍ പുറമേനിന്നു പിന്തുണക്കുന്നുമുണ്ട്. ബി.ജെ.പിക്ക് 72 എം.എൽ.എമാരാണുള്ളത്. രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയുടെ മൂന്ന് എം.എല്‍.എമാരുടെ പിന്തുണ ബി.ജെ.പിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.