ജയ്പൂർ: രാജസ്ഥാനിൽ നാല് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ എസ്.ഐയെ സർവീസിൽ നിന്നും പുറത്താക്കി. ഭൂപേന്ദർ സിങ്ങിനെയാണ് സർവീസിൽ നിന്നും പുറത്താക്കിയത്. രാജസ്ഥാൻ ഡി.ജി.പി ഉമേഷ് മിശ്രയുടെ നിർദേശപ്രകാരം ഐ.ജിയാണ് ഇയാളെ സർവീസിൽ നിന്നും പുറത്താക്കിയത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
രഹുവാസ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിങ് ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് നടന്നത്. കോപാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷൻ വളഞ്ഞു. എസ്.ഐയെ പിടികൂടി വസ്ത്രങ്ങൾ വലിച്ചുകീറി റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെയും ചെരുപ്പും കുറുവടിയും കൊണ്ട് അടിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.
മാതാപിതാക്കളുടെ പരാതി മുൻനിർത്തി പട്ടിക വിഭാഗ സംരക്ഷണ നിയമം, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുനേരെയുള്ള അതിക്രമത്തിന് പോസ്കോ നിയമം എന്നിവപ്രകാരം കേസെടുത്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ഗെഹ്ലോട്ട് സർക്കാർ ഭരിക്കുന്ന രാജസ്ഥാനിലെ ക്രമസമാധാന നിലയുടെ ഉദാഹരണമാണ് സംഭവമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പ്രതിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ബി.ജെ.പി മുൻ നേതാവായ രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര നേരിട്ട് ഇടപെടുകയും കർക്കശ നടപടിയെടുക്കാൻ ഡി.ജി.പിയോട് നിർദേശിക്കുകയും ചെയ്തു. ബി.ജെ.പി എം.പി കരോഡിലാൽ മീണ സ്ഥലത്തെത്തി പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.