രാജസ്ഥാൻ: രാജസ്ഥാനിൽ കോൺഗ്രസിലെ തമ്മിലടിക്ക് ജനങ്ങളാണ് വിലനൽകേണ്ടിവരുന്നതെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധരാ രാജെ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസ് സർക്കാറിനെ താഴെയിടാനുള്ള ബി.ജെ.പി ശ്രമം സജീവമായിരിക്കെയാണ് വസുന്ധര രംഗത്തെത്തിയത്. കോൺഗ്രസിലെ തർക്കത്തിനിടയിലേക്ക് ബി.ജെ.പി നേതാക്കളുടെ പേര് വലിച്ചിടുന്നതിൽ അർഥമില്ലെന്നും വസുന്ധര ശനിയാഴ്ച പറഞ്ഞു.
നേരത്തേ രാജസ്ഥാനിൽ കുതിരക്കച്ചവടത്തിലൂടെ കോൺഗ്രസ് മന്ത്രിസഭ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതിന് ഒരാൾ അറസ്റ്റിലായിരുന്നു. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്രസിങ് ശെഖാവത്, കോൺഗ്രസ് വിമത എം.എൽ.എ ബൻവർലാൽ ശർമ എന്നിവർക്കെതിരെയാണ് കേസുമുണ്ട്.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ മുൻനിർത്തി കോൺഗ്രസ് നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി. കേസിൽ രണ്ട് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.