മുംബൈ: മുംബൈ നഗരത്തിൽ മഴ കുറഞ്ഞെങ്കിലും അയൽജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. പു ണെ, റായ്ഗഡ്, വിദർഭ മേഖലകളിൽ വ്യാഴാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്ര ത്തിെൻറ പ്രവചനം. കാലാവസ്ഥ കേന്ദ്രത്തിെൻറ മുന്നറിയിപ്പിനെ തുടർന്ന് മുംബൈ, നവി മും ബൈ, താണെ, റായ്ഗഡ്, പാൽഗർ എന്നിവിടങ്ങളിൽ തിങ്കളാഴ്ചയും സർക്കാർ അവധി നൽകി.
കനത ്തമഴയിൽ നദികൾ കരകവിഞ്ഞതോടെ പുണെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവിടങ്ങളിൽ നിന്ന് 1800ഒാളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനത്തിനായി പുണെയിൽ അടക്കം പശ്ചിമ മഹാരാഷ്ട്രയിൽ എട്ട് ദേശീയ ദുരന്തനിവാരണ സേന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ഞായറാഴ്ച അടച്ചിട്ട ഹാർബർ ലൈനിൽ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. കേരളത്തിലേക്കടക്കം കൊങ്കൺ വഴിയുള്ള ദീർഘദൂര ട്രെയിൻ സർവിസ് തിങ്കളാഴ്ചയും പുനരാരംഭിച്ചില്ല.
കൂടുതൽ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: മുംബൈയിൽ കനത്തമഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്കെത്തേണ്ടതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ റദ്ദാക്കൽ തുടരുന്നു. പുണെയിൽനിന്ന് ഞായറാഴ്ച പുറപ്പെേടണ്ടിയിരുന്ന പുണെ-എറണാകുളം സൂപ്പർ (22150), ലോകമാന്യതിലകിൽനിന്ന് യാത്ര തിരിക്കേണ്ടിയിരുന്ന ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), തിങ്കളാഴ്ച മുംബൈയിൽനിന്ന് യാത്ര തിരിേക്കണ്ട മുംബൈ സി.എസ്.എം.ടി-കന്യാകുമാരി എക്സ്പ്രസ് (16381), ചൊവ്വാഴ്ച എറണാകുളത്തുനിന്ന് തിരിക്കേണ്ട എറണാകുളം-പുണെ സൂപ്പർഫാസ്റ്റ് (22149), ബുധനാഴ്ച മുംബൈയിൽനിന്ന് പുറപ്പെടേണ്ട മുംബൈ സി.എസ്.എം.ടി-നാഗർകോവിൽ എക്സ്പ്രസ് (16339), മുംബൈ സി.എസ്.എം.ടി-കന്യാകുമാരി എക്സ്പ്രസ് (16381) എന്നീ ട്രെയിനുകൾ പൂർണമായും റദ്ദാക്കി.
ചൊവ്വാഴ്ച കന്യാകുമാരിയിൽനിന്ന് യാത്ര തിരിക്കുന്ന കന്യാകുമാരി-മുംബൈ സി.എസ്.എം.ടി ജയന്തി ജനത (16382) ഷോളാപൂരിൽ യാത്രയവസാനിപ്പിക്കും. ശനിയാഴ്ച നിസാമുദ്ദീനിൽനിന്ന് പുറപ്പെട്ട ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം തുരേന്താ എക്സ്പ്രസ് സൂറത്ത്-ജൽഗോൺ-കട്പാടി വഴി തിരിച്ചുവിട്ടു. ഞായറാഴ്ച പുറപ്പെട്ട ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, അമൃത്സർ-കൊച്ചുവേളി എക്സ്പ്രസ് (12484), നഗ്ഡ-ഉൈജ്ജൻ-ഭോപാൽ വഴിയും തിരിച്ചുവിട്ടു. ഞായറാഴ്ച തിരിച്ച ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ഇറ്റാർസി-നാഗ്പൂർ വഴിയും തിങ്കളാഴ്ച തിരിച്ച ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് ആഗ്ര-ഭോപാൽ വഴിയും വഴി തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.