അയോധ്യ: അയോധ്യയിലെ റെയിൽവേ സ്റ്റേഷൻ നിർദിഷ്ട രാമക്ഷേത്ര മാതൃകയിൽ പുനർനിർമിക്കും. കേന്ദ്ര സഹമന്ത്രി മനോജ് സിൻഹയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി മന്ത്രിസഭക്ക് റെയിൽവേ മന്ത്രാലയം ശിപാർശ നൽകും.
200 കോടിയിലേറെ രൂപയുടെ വികസന പദ്ധതിക്ക് തറക്കല്ലിടൽ നിർവഹിക്കവേയാണ് മന്ത്രിയുടെ പ്രസ്താവന. സ്റ്റേഷൻ പുനർനിർമിക്കാൻ 80 കോടിയാണ് വകയിരുത്തിയത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാമഭക്തർക്കായി ആധുനിക സംവിധാനങ്ങൾ സ്റ്റേഷനിൽ ഏർപ്പെടുത്തും. അയോധ്യ സ്റ്റേഷൻ രാജ്യത്തെ മറ്റു ഭാഗങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഫൈസാബാദ്-ബരാബങ്കി പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും 1,116 കോടിയാണ് ചെലവഴിക്കുക. 2022ൽ പദ്ധതി പൂർത്തിയാക്കും.
അയോധ്യ റെയിൽവേ സ്റ്റേഷൻ വികസനം അടൽ ബിഹാരി വാജ്പേയിയുടെ കാലം മുതൽ ചർച്ചചെയ്തതാണെന്ന് ചടങ്ങിൽ പെങ്കടുത്ത വിനയ് കത്യാർ എം.പി പറഞ്ഞു. സ്റ്റേഷൻ രാമക്ഷേത്ര മാതൃകയിൽ പുനർനിർമാണം പൂർത്തിയാകുന്നതോടെ നിർദിഷ്ട ക്ഷേത്രനിർമാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.