ഹൈദരാബാദ്: 14 വീടുകൾ, മുറി നിറയെ വെള്ളി, ഇതുമാത്രം 60 കിലോ വരും, പുറമെ ഒരു കിലോ സ്വർണ സാമഗ്രികൾ, 20 ലക്ഷം രൂപ. ഏതെങ്കിലും മുതലാളിമാരുടെ സമ്പാദ്യക്കണക്കല്ലിത്. കർണാടകയിൽ 34 വർഷം സർക്കാറിനെ 'സേവിച്ചശേഷം' റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥെൻറ വീട് റെയ്ഡ് ചെയ്പ്പോൾ കണ്ട കാഴ്ചയാണ്. സർക്കാർ കണക്കിൽ 3 കോടി. എന്നാൽ മാർക്കറ്റ് വിലയിൽ 25 കോടി രൂപയിൽ കുറയില്ല.
1981ൽ വെഹിക്കിൾ ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച് 34 വർഷത്തിനുശേഷം വിരമിച്ച പൂർണചന്ദ്ര എന്ന 55 കാരനാണ് തൻറെ ജോലിക്കാലയളവിനിടയിൽ ഇത്രയും സമ്പാദ്യമുണ്ടാക്കിയത്. വിനുകോണ്ടയിൽ ഏഴു അപാർട്െമൻറും രണ്ട് വീടുകളും ഗുണ്ടുരിൽ ഒരു വീടും ഹൈദരാബാദിലും വിജയവാഡയിലും രണ്ട് ഫ്ലാറ്റും വിനുകോണ്ടയിൽ ഒരു മില്ലും ഇയാൾക്കുണ്ട്.
അതേസമയം ഇയാളുടെ ചില ആസ്തികളിൽ മാത്രമാണ് റെയ്ഡ് നടന്നതെന്നും മറ്റുള്ളവ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. പ്രദേശത്തെ റാവു എന്നയാളാണ് പൂർണചന്ദ്രക്കെതിരെ അഴിമതി വിരുദ്ധ വിഭാഗത്തെ സമീപിച്ചത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ഇയാൾക്കെതിരെ അഴിമതി വിഭാഗം കേസും ഫയൽ െചയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.