ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് ജയിലിലായ മണിപ്പൂരിലെ മാ ധ്യമപ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്ഗേമിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കത്ത യച്ചു. ഭിന്നാഭിപ്രായക്കാരെ നിശ്ശബ്ദമാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിെൻറ മെറ്റാരു ശ്രമമാണ് കിഷോർ ചന്ദ്രയുടെ അറസ്റ്റെന്ന് രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കി.
കുറച്ചു മാസങ്ങളായി ബി.ജെ.പി സർക്കാർ മണിപ്പൂരിലെ ജനങ്ങളുടെ ഭരണഘടനപരമായ അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്. ഇന്ത്യയെന്ന ആശയത്തെ മാത്രമല്ല തെറ്റായ നയങ്ങൾെക്കതിരെ വെല്ലുവിളി ഉയർത്തുന്ന എല്ലാവെരയും തകർക്കാൻ ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
മണിപ്പൂരിൽ ബി.ജെ.പി ത്സാൻസി റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികാഘോഷ പരിപാടികൾ നടത്തിയതിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് കിഷോർ ചന്ദ്രയെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷ നിയമപ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.