ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ചൂടിലായ തെലങ്കാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുടെ സാന്നിധ്യംമൂലം ജനത്തിന് റോഡിലിറങ്ങാനാകാത്ത സ്ഥിതി. ചൊവ്വാഴ്ച വി.വി.െഎ.പികളുടെ വൻ നിര എത്തുന്നതിനാൽ, ഹൈദരാബാദിലെ ഒട്ടുമിക്ക റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ലാൽ ബഹദൂർ സ്റ്റേഡിയത്തിലാണ് മോദി സംസാരിക്കുന്നത്. ഇതിന് സമീപമുള്ള ഒട്ടുമിക്ക റോഡുകളിലും ഉച്ച രണ്ടുമുതൽ രാത്രി 10 വരെ ഗതാഗതം അനുവദിക്കുന്നില്ല. കഴിഞ്ഞ ദിവസം ജൂബിലി ഹിൽസ്, കുകട്പള്ളി മേഖലയിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നടന്നതിനാൽ െഎ.ടി മേഖലയിലും മറ്റും ജോലിചെയ്യുന്നവരെ കാര്യമായി ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.