ബിഹാർ തെരഞ്ഞെടുപ്പ്: രഘുവംശ് പ്രസാദിൻെറ മകന്‍ സത്യപ്രകാശ് ജെ.ഡി.യുവില്‍ ചേർന്നു

പാട്ന: ബിഹാറിൽ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും ആർ.ജെ.ഡി നേതാവുമായിരുന്ന രഘുവംശ് പ്രസാദ് സിങ്ങിെൻറ മകന്‍ സത്യപ്രകാശ് ജെ.ഡി.യുവില്‍ ചേര്‍ന്നു. ജെ.ഡി.യു സംസ്ഥാന യൂണിറ്റ് പ്രസിഡൻറ് ബസിസ്ത നാരായൺ സിങ്ങിനോടൊപ്പം പാർട്ടി ആസ്ഥാനത്ത് എത്തിയ സത്യപ്രകാശ് പാർട്ടി പ്രവേശനം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

വൈശാലി ജില്ലയിലെ മഹനാർ അസംബ്ലി സീറ്റ് രാമ സിങ്ങിെൻറ ഭാര്യക്ക് നൽകാൻ ആർ.ജെ.ഡി തീരുമാനിച്ചതോടെയാണ് സത്യപ്രകാശ് പാർട്ടിവിട്ടത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ജെ.പി ടിക്കറ്റിൽ മത്സരിച്ച വ്യക്തിയാണ് അധോലോകബന്ധങ്ങൾ കൂടിയുള്ള രാമ സിങ്.

രഘുവംശ് പ്രസാദ് മരിക്കുന്നതിൻെറ രണ്ടുദിവസം മുമ്പ് ആർ.ജെ.ഡിയില്‍ നിന്ന് രാജിവെക്കുകയാണെന്നറിയിച്ച് അദ്ദേഹത്തിെൻറ പേരില്‍ ഒരു കത്ത്‌ പുറത്ത് വന്നിരുന്നു. ഈ കത്ത് മകന്‍ സത്യപ്രകാശാണ് തയാറാക്കിയതെന്നായിരുന്നു ആരോപണം. സെപ്റ്റംബർ 13ന് എയിംസില്‍ ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുന്നത്.

രാമ സിങ്ങിെൻറ ഭാര്യക്ക് സീറ്റ് നൽകുന്നതിൽ ആർ.ജെ.ഡിക്കുള്ളിൽ എതിർപ്പുകൾ ഉയർന്നിരുന്നു. ഇതിനിടെയാണ് സത്യപ്രകാശിെൻറ ജെ.ഡി.യു പ്രവേശം. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാര്‍ നിയമസഭാ നടക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.