ശ്രീനഗർ: നിഷ്ഠൂരമായ ആക്രമണത്തിന് ഭീകര സംഘടനകൾ ഒരുവർഷം മുെമ്പ ആസൂത്രണം തുട ങ്ങിയതായി റിപ്പോർട്ട്. ജയ്ശെ മുഹമ്മദും ലശ്കറെ ത്വയ്യിബയും ചേർന്നാണ് ആക്രമണ പ ദ്ധതി ആസൂത്രണം ചെയ്തത്. ഹിസ്ബുൽ മുജാഹിദീെൻറ സഹായം ഇവർക്ക് ലഭിച്ചതായും സംശയമ ുണ്ട്. ഭീകരാക്രമണത്തിെൻറ സാമ്പിൾ വിഡിയോ കഴിഞ്ഞദിവസം ഇൻറലിജൻസ് വിഭാഗത്തിനും പൊലീസിനും ലഭ്യമായിട്ടും ആക്രമണം തടയാനാവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞദിവസം കശ്മീർ പൊലീസ് തന്നെയാണ് പുൽവാമ ആക്രമണത്തിന് സമാനമായ ആക്രമണം ചിത്രീകരിച്ച വിഡിയോ ഒാൺലൈനിൽ അപ്ലോഡ് ചെയ്തത്. സോമാലിയയിൽ ഉണ്ടായ കാർബോംബ് സ്ഫോടനമാണ് 33 സെക്കൻഡ് വിഡിയോയിലുള്ളത്. ‘ഇൻശാ അല്ലാഹ്, കശ്മീരിലും ഇതുപോലൊരു ആക്രമണം സംഭവിക്കും’ എന്ന മുന്നറിയിപ്പും സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലുള്ള വിഡിയോക്കൊപ്പം നൽകിയിരുന്നു. രണ്ടുദിവസം മുമ്പ് നടന്ന സുരക്ഷ യോഗത്തിനിടെ വിഡിയോ ഷെയർ ചെയ്യപ്പെടുകയും ഭീകരാക്രമണ സാധ്യത സംബന്ധിച്ച് ജാഗ്രത നിർദേശം നൽകുകയും ചെയ്തിരുന്നതായി ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ന്യൂസ് 18’ റിപ്പോർട്ട് ചെയ്തു. ഭീകരസംഘടനകൾ എങ്ങനെയാണ് ഇത്തരം ആക്രമണങ്ങൾ നടത്താൻ സാധ്യതയുള്ളതെന്ന് ചിത്രീകരിക്കുന്ന ഡമ്മി വിഡിയോയും ജമ്മു പൊലീസ് തയാറാക്കിയിരുന്നു. ആക്രമണം തടയുന്നതിന് സി.ആർ.പി.എഫ് വ്യാഴാഴ്ച മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു.
അതേസമയം, സൈനികവ്യൂഹം സഞ്ചരിക്കുേമ്പാൾ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ സാധാരണ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാൻ സൗകര്യം ഒരുക്കിയതിൽ ദുരൂഹതയുണ്ട്. ഇൗ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് ജയ്ശെ മുഹമ്മദ് ഭീകരൻ ആദിൽ അഹ്മദ് സർവിസ് റോഡിൽനിന്ന് ഹൈവേയിലേക്ക് പ്രവേശിച്ചതെന്ന് സി.ആർ.പി.എഫ് വൃത്തങ്ങൾ വ്യക്തമാക്കി. ഇൗ സുരക്ഷ പാളിച്ചയാണ് വെള്ളിയാഴ്ച ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മലിക് സമ്മതിച്ചത്. സ്ഫോടക വസ്തുക്കൾ സംബന്ധിച്ചും അത് വഹിച്ച സ്കോർപിയോ കാറിെൻറ സഞ്ചാരവും മനസ്സിലാക്കാൻ സുരക്ഷസേനക്ക് സാധിച്ചില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.