ന്യൂഡൽഹി: ഝാർഖണ്ഡിൽ ജയ് ശ്രീരാം വിളിക്കാനാവശ്യപ്പെട്ട് ആൾക്കൂട്ട ആക്രമണത്തിൽ കൊ ല്ലപ്പെട്ട തബ്രീസ് അൻസാരിയുെട കേസ് അട്ടിമറിക്കുന്നതിനെതിരെ ഡൽഹിയിൽ പ്രതിഷേധ ം. പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കൊലപാതക കുറ്റം ഒഴിവാക്കിയതിനെത ിരെ യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച ഡൽഹിയിലെ ഝാർഖണ്ഡ് ഭവൻ ഉപരോധിച്ചു.
തബ്രീസ് അൻസാരിയെ മർദിക്കുന്നതിെൻറ ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണെന്നും കേസ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രത്തിൽനിന്നും പൊലീസ് കൊലപാതകക്കുറ്റം ഒഴിവാക്കിയത്. എന്നാൽ, ശരീരത്തിലുടനീളം ഏറ്റ ഗുരുതര പരിക്കുകളുടെ ഫലമായാണ് ഹൃദയാഘാതം ഉണ്ടായതെന്ന് ജംഷഡ്പുരിലെ എം.ജി.എം മെഡിക്കല്‍ കോളജിലെ വകുപ്പു തലവന്മാന് ഒപ്പിട്ട രേഖ പുറത്തുവന്നിട്ടുണ്ട്.
തലയോട്ടിയിലെ ഒടിവ്, ശരീരത്തിലെ ചെറിയ അവയവങ്ങളിലുണ്ടായ പരിക്ക് ഹൃദയത്തിെൻറ അറകളില്‍ രക്തം കട്ടപിടിക്കല്‍ എന്നിവയാണ് ഹൃദയസ്തംഭനത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 18നാണ് തബ്രിസ് അൻസാരിയെ ഏഴുമണിക്കൂർ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. ജുലൈ 29ന് സമർപ്പിച്ച കുറ്റപത്രത്തിെൻറ ഉള്ളടക്കം ദിവസങ്ങൾക്കു മുമ്പാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.