രണ്ടാം തരംഗത്തിനിടയിലും ബെഡുകളുടെ എണ്ണം കുറച്ച് കേന്ദ്ര സർക്കാർ, വിമർശനവുമായി പ്രിയങ്ക

ന്യൂഡൽഹി:  കോവിഡ് രണ്ടാം തരംഗത്തിനിടയിലും ആശുപത്രികളിലെ ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ ബെഡുകൾ‌ കുറക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 2020 സെപ്റ്റംബർ‌ മുതൽ ജനുവരി 2021 വരെയുള്ള കാലയളവിൽ മോദി സർക്കാർ 36 ശതമാനം ഓകിസിജൻ ബെഡുകളും 46 ശതമാനം ഐസിയു ബെഡുകളും 28 ശതമാനം വെന്റിലേറ്റർ ബെഡുകളും കുറച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ആരോഗ്യവിദഗ്ധരും പാർലമെന്ററി കമ്മറ്റിയും രണ്ടാം തരംഗത്തിൽ കൂടുതൽ ബെഡുകൾ ആവശ്യമെന്ന് പറഞ്ഞിട്ടും എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് -പ്രിയങ്ക ചോദിച്ചു.



Tags:    
News Summary - Priyanka Gandhi, Covid hospital, covid 19, Covid hospital bed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.