ഗുവാഹച്ചി: പുതിയ സർക്കാർ രൂപീകരണത്തിനു മുന്നോടിയായി ഹിമന്ത ബിശ്വ ശർമ്മയെ അസാമിന്‍റെ ബി.ജെ.പി നിയമസഭാ പാർട്ടിയുടെയും എൻ.ഡി.എ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എൻ.ഡി.എ നിയമസഭാംഗങ്ങളുടെ യോഗത്തിനു ശേഷം കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ അംഗങ്ങളും ഏകകണ്ഠമായി ശർമ്മയെ പിന്തുണച്ചതായി നദ്ദ കൂട്ടിച്ചേർത്തു.
തുടർച്ചയായി മൂന്നാം തവണയും അസമിൽ സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളെ സഹായിച്ചുവെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അമിത് ഷായോടും ബി.ജെ.പി ദേശീയ പ്രസിഡന്‍റ് നിതിൻ നബിനോടുമുള്ള നന്ദിയും ഹിമന്ദ ബിശ്വ ശർമ്മ അറിയിച്ചു. മെയ് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തിൽ അസമിലെ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. അസം തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം വൻ വിജയമായിരുന്നു കരസ്ഥമാക്കിയത്.
പ്രതിപക്ഷത്തിന് 75 സീറ്റുകൾ ലഭിച്ചപ്പോൾ 102 സിറ്റുകളാണ് എൻ.ഡി.എ നേടിയത്. സ്ഥാനമൊഴിഞ്ഞ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ചടങ്ങിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. അസമിൽ ബി.ജെ.പിയുടെ നേത്ത്വത്തിൻ മൂന്നാം തവണയാണ് സർക്കാർ വരാൻ പോകുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് ഫലങ്ങൾ അങ്ങേയറ്റം നിരാശാജനകമാണെന്നും ഫലത്തിന്‍റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അസം കോൺഗ്രസ് പ്രസിഡന്‍റ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.