ഫരീദാബാദ്: ചികിത്സക്കിടെ ജീവൻവെടിഞ്ഞ ഗർഭിണിയുടെ ബന്ധുക്കൾക്ക് ആശുപത്രി അധികൃതരുടെ വക 18 ലക്ഷം രൂപയുടെ ബിൽ! െമഡിക്കൽ രംഗത്തുള്ളവരുടെ കടുത്ത അനാസ്ഥയുടെയും സാമ്പത്തിക ചൂഷണത്തിെൻറയും ഏറ്റവും പുതിയ ഉദാഹരണമായി മാറി ഇൗ സംഭവം. ഹരിയാനയിൽ ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിയിൽനിന്നാണ് ഞെട്ടിക്കുന്ന ഇൗ വാർത്ത. 22 ദിവസത്തെ ചികിത്സച്ചെലവിനത്തിലാണ് 18 ലക്ഷം രൂപ അടക്കാൻ ആശുപത്രി അധികൃതർ ബന്ധുക്കേളാട് ആവശ്യപ്പെട്ടത്. നേരേത്ത പല പേരിൽ 12 ലക്ഷത്തോളം രൂപ ആശുപത്രി കൈപ്പറ്റിയിരുന്നു.
പനിക്ക് ചികിത്സ തേടിയെത്തിയ യുവതിയാണ് മൂന്നാഴ്ച കഴിഞ്ഞ് മരിച്ചത്. ആസമയം 32 ആഴ്ചയിലെത്തിയിരുന്നു ഇവരുടെ ഗർഭം. കുഞ്ഞിനെയും ഡോക്ടർമാർക്ക് രക്ഷിക്കാനായില്ല. ചികിത്സയിനത്തിൽ 12 ലക്ഷത്തോളം രൂപ അധികൃതർ പലപ്പോഴായി ഇൗടാക്കിയെന്നും ടൈഫോയ്ഡാണെന്നും അടിയന്തരമായി ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം വേണമെന്നും പറഞ്ഞായിരുന്നു ആദ്യം തുക വാങ്ങിയതെന്ന് യുവതിയുടെ അമ്മാവൻ പറഞ്ഞു. ഇത്രയും തുകക്കുപുറമെയാണ് 18 ലക്ഷത്തിെൻറ ബിൽ വീണ്ടും നൽകിയത്.
ആശുപത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കൾ. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സതേടിയ 58 കാരനാണ് നേരേത്ത മെഡിക്കൽ അനാസ്ഥയുടെ ഇരയായത്. മുതിർന്ന ഡോക്ടർക്കുപകരം ജൂനിയർമാർ ശസ്ത്രക്രിയ നടത്തുന്നതിനിടെ കമലേഷ് എന്നയാൾ മരണമടയുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇതേ ആശുപത്രിയിൽതന്നെ ഏതാനും മാസംമുമ്പ് ജനിച്ച ഇരട്ടക്കുട്ടികളിൽ ഒരാളെ ഡോക്ടർമാർ ജീവനോടെ ‘മരിപ്പിച്ച’ സംഭവം വൻ വിവാദമായിരുന്നു. മരിച്ചുവെന്നറിയിച്ച് പ്ലാസ്റ്റിക് ബാഗിൽ ബന്ധുക്കൾക്ക് കൈമാറിയ ‘മൃതദേഹം’ സംസ്കരിക്കാനുള്ള തയാറെടുപ്പിനിടെ ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയുടെ ലൈസൻസ് ഡൽഹി സർക്കാർ റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.