ഗർഭിണിയായ വനിതാ കോൺസ്റ്റബിളിനെ ഭർത്താവ് വെടിവെച്ചുകൊന്നു

റാഞ്ചി: ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ (ഐ.ആർ.ബി) നാല് മാസം ഗർഭിണിയായ വനിതാ കോൺസ്റ്റബിളിനെ ഭർത്താവ് വെടിവെച്ചുകൊന്നു. സഹോദരി ഭർത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് മംഗൽ കുജൂർ എന്ന യുവാവ് ഭാര്യയെ വെടിവെച്ചുകൊന്നത്. ജാർഖണ്ഡിലെ റാഞ്ചിയിലെ മന്ദർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ജാൻത്സരി പഞ്ചായത്തിലാണ് സംഭവം.

ഭാര്യ പർദേശിയയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് സംശയിച്ച മംഗൾ നാടൻ തോക്കുപയോഗിച്ച് രണ്ടു തവണയാണ് നിറയൊഴിച്ചത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പർദേശിയയുടെ ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവുമായി കഴിഞ്ഞ കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്നുവെന്ന് യുവതി മരിക്കുന്നതിന് മുമ്പ് മൊഴി നൽകി. കുറച്ചു മാസങ്ങളായി സഹോദരി ഭർത്താവിനൊപ്പമാണ് വനിതാ കോൺസ്റ്റബിൾ താമസിച്ചിരുന്നത്. ഈ ബന്ധത്തിലാണ് യുവതി ഗർഭിണിയായത്. ഈ വിവരം അറിഞ്ഞ് പ്രകോപിതനായാണ് മംഗൾ തോക്കുമായി എത്തി യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.

ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വേണ്ടി പർദേശിയ കോടതിയിൽ വിവാഹമോചന ഹരജി നൽകിയിരുന്നു. ഈ കേസ് പരിഗണിക്കാനിരിക്കെയാണ് പർദേശിയ കൊലചെയ്യപ്പെട്ടത്.

Tags:    
News Summary - Pregnant constable shot by her husband over illicit relationship in Ranchi, injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.