ഇത്തരം കണ്ടുപിടിത്തങ്ങൾക്ക് 'ചീഫ് സയൻറിസ്റ്റ്'മോദിക്ക് നോബൽ കൊടുക്കണം -പ്രശാന്ത്ഭൂഷൻ

കാറ്റാടി യന്ത്രത്തിൽ നിന്ന് വൈദ്യുതിയും വായുവും വെള്ളവും ഉത്പാദിപ്പിക്കാമെന്ന പുതിയ കണ്ടുപിടിത്തം നടത്തിയ 'ചീഫ് സയൻറിസ്റ്റ്'മോദിക്ക് നോബൽ സമ്മാനം കൊടുക്കണമെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൻ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വെസ്താസ് എന്ന വിദേശകമ്പനിയുടെ സിഇഒ ഹെൻറിക് ആന്‍ഡേഴ്‌സണുമായി നടത്തിയ ചർച്ചയിൽ നടത്തിയ പരാമർശത്തെ ട്രോളിയാണ് പ്രശാന്ത്ഭൂഷൻ രംഗത്ത് വന്നത്.

'അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കാറ്റാടി യന്ത്രം ഉപയോഗിച്ച് വെള്ളം വേര്‍തിരിക്കാന്‍ സാധിക്കും. കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഊര്‍ജം ഉണ്ടാക്കാം. ഒപ്പം ഈര്‍പ്പമുള്ള വായു ശേഖരിച്ച് ശുദ്ധജലവും ഉണ്ടാക്കാന്‍ സാധിക്കണം. കാറ്റാടി യന്ത്രങ്ങളില്‍നിന്ന് ഓക്‌സിജനും ഇതുപോലെ ഉണ്ടാക്കാനാകുമെന്നും ഇക്കാര്യത്തില്‍ ഗവേഷണം നടത്തണമെന്നുമാണ് പ്രധാനമന്ത്രി ഹെൻറിക് ആന്‍ഡേഴ്‌സണോട് ആവശ്യപ്പെട്ടത്.

'കാറ്റിൽ നിന്ന് വെള്ളവും ഓക്സിജനും വലിച്ചെടുത്ത് നമ്മുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്നാണ് ചീഫ് സയൻറിസ്റ്റ് പറയുന്നത്. തീർച്ചയായും നൊബേൽ സമ്മാനം ഇതിന് കിേട്ടണ്ടതാണ്'-പ്രശാന്ത്ഭൂഷൻ ട്വീറ്റ് ചെയ്തു.

'ഇസ്‌റോയിൽ വച്ച് അദ്ദേഹം പ്ലൂട്ടോയിൽ ഇറങ്ങും, ബാർക്കിൽ അദ്ദേഹം വെള്ളത്തിൽ നിന്ന് ന്യൂക്ലിയർ എനർജി ഉണ്ടാക്കും. ഡച്ച് ശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹം കാറ്റിൽ നിന്ന് വെള്ളവും ഓക്സിജനും വേർതിരിച്ചെടുക്കും. പക്ഷേ, ഞങ്ങൾ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. അതിനാൽ നോട്ട് നിരോധനം നടത്തി നാനോ ചിപ് ഘടിപ്പിച്ച 15 ലക്ഷം രൂപ നമ്മുടെ പോക്കറ്റിൽ ഇട്ടു. കോവിഡിൽ നിന്ന് രക്ഷനേടാൻ അദ്ദേഹം പാത്രം കൊട്ടുകയും ടോർച്ചുകൾ കത്തിക്കുകയും ചെയ്തു'-മെറ്റാരു ട്വീറ്റിൽ പ്രശാന്ത്ഭൂഷൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.