ചെന്നൈ: വിഷ്ടാതിഥിയായ പ്രഭു ദേവയെ കാത്ത് കുട്ടികളടക്കം പൊരിവെയിലിൽ കാത്തുനിന്നത് മണിക്കൂറുകൾ. ഒടുവിൽ രോഷം ഉയർന്നതോടെ നടൻ മാപ്പു പറഞ്ഞു.
ചെന്നൈ രാജരത്നം ഗ്രൗണ്ടിൽ പ്രഭുദേവയുടെ തിരഞ്ഞെടുത്ത 100 ഗാനങ്ങളോടെയുള്ള ‘100 മിനിറ്റ് 100 പ്രഭുദേവ ഗാനങ്ങൾ’ എന്ന നൃത്ത പരിപാടിയിലാണ് സംഭവം. വിശിഷ്ടാതിഥിയായി പ്രഭുദേവ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽനിന്ന് ഫീസ് നൽകി നിരവധി കുട്ടികളും രക്ഷിതാക്കളുമാണ് നൃത്തം ചെയ്യാനെത്തിയത്.
കുട്ടികളും രക്ഷിതാക്കളും രാവിലെ മുതൽ ഗ്രൗണ്ടിലെത്തി കാത്തുനിന്നു. മണിക്കൂറുകൾ വെയിലത്ത് കാത്തുനിന്നതോടെ രക്ഷിതാക്കളും സംഘാടകരും തമ്മിൽ തർക്കം ആരംഭിച്ചു. ഇതോടെ വിശിഷ്ടാതിഥി എത്താതെ പരിപാടി ആരംഭിക്കുകയും ചെയ്തു.
പിന്നീട് വീഡിയോ കോളിൽ വന്ന് പ്രഭു ദേവ മാപ്പു പറയുകയായിരുന്നു. നേരത്തെ സമ്മതിച്ച പരിപാടികൾ താൻ ഒരിക്കലും പങ്കെടുക്കാതെ ഒഴിവാക്കാറില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് എത്താതിരുന്നതെന്നും പ്രഭു ദേവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.