ന്യൂഡൽഹി: അന്യ പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ കൊന്ന് മൃതദേഹം വിവിധ കഷണങ്ങളാ ക്കി സെപ്റ്റിക് ടാങ്കിൽ തള്ളിയ 33കാരൻ പൊലീസിൽ കീഴടങ്ങി. മൃതദേഹം കഷണങ്ങളാക്കാൻ സഹായിച്ച ഇയാളുടെ സഹോദരൻ തരുൺ(25 ) ഒളിവിലാണ്. ഡൽഹിയിലാണ് സംഭവം.
അഷു(33) എന്ന യുവാവാണ് ഭാര്യ സീമയെ കൊന്ന് കഷ്ണങ്ങളാക്കിയത്. കൊലപാതകത്തിന് ശേഷം താൻ കൊല നടത്തിയ കാര്യം ഇയാൾ സീമയുടെ മാതാവിനെ വിളിച്ചറിയിച്ചു. എന്നാൽ അവർ അഷുവിൻെറ വാക്കുകൾ മുഖവിലക്കെടുത്തില്ല. കൃത്യം നിർവഹിച്ച ശേഷം സഹോദരനെ വിളിച്ച് കാര്യം പറഞ്ഞ അഷു, മൃതദേഹം കഷണങ്ങളാക്കനുന്നതിനായി സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തരുൺ കത്തി വാങ്ങി വീട്ടിലെത്തുകയും ഇരുവരും ചേർന്ന് മൃതദേഹം മുറിച്ച് സെപ്റ്റിക് ടാങ്കിലും അഴുക്കു ചാലിലും തള്ളുകയായിരുന്നു.
പിറ്റേന്ന് രാവിലെ സീമയുടെ വീട്ടുകാർ മകളുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചിരിക്കുകയായിരുന്നു. തുടർന്ന് അവർ അഷുവിൻെറ വീട്ടിലേക്ക് യാത്ര തിരിച്ചു. ഇക്കാര്യമറിഞ്ഞ അഷു പ്രേം നഗർ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറയുകയായിരുന്നു. കൃത്യത്തിൽ തൻെറ ഇളയ സഹോദരൻെറ ഇടപെടലിനെ കുറിച്ച് അഷു പൊലീസിനെ അറിയിച്ചിരുന്നില്ല.
എന്നാൽ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഫോണിൽ നിന്ന് അഷുവും ഭാര്യാമാതാവുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ് സഹോദരൻ തരുണിൻെറ പങ്കാളിത്തം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.