ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ആഗോള നേതാക്കമാരുടെ യൂട്യൂബ് സബ്‌സ്‌ക്രിപ്‌ഷനിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 36 ലക്ഷം വരിക്കാരുമായി ബ്രസീലിന്റെ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയാണ് രണ്ടാംസ്ഥാനത്തുള്ളത്.
യൂട്യൂബ് വരിക്കാരുടെ കാര്യത്തിൽ മൂന്നും നാലും സ്ഥാനക്കാർ മെക്‌സിക്കൻ, ഇന്തോനേഷ്യൻ പ്രസിഡന്‍റുമാരാണ്. മെക്‌സിക്കൻ പ്രസിഡന്‍റ് മാനുവൽ ലോപ്പസ് ഒബ്രാഡോറിന് 30.7 ലക്ഷവും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോക്ക് 28.8 ലക്ഷം വരിക്കാരുമാണ് ഉള്ളത്. വൈറ്റ് ഹൗസിന് 19 ലക്ഷം സബ്‌സ്‌ക്രിപ്‌ഷനുകളും യു.എസ് പ്രസിഡന്റ് ജോ ബൈഡന് 7.043 ലക്ഷം വരിക്കാരുമാണ് ഉള്ളത്.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ 5.25 ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുള്ള രാഹുൽ ഗാന്ധിയാണ് നരേന്ദ്ര മോദിക്ക് പിന്നിലുള്ളത്. ശശി തരൂർ (4.39 ലക്ഷം), അസദുദ്ദീൻ ഉവൈസി (3.73 ലക്ഷം), എം.കെ സ്റ്റാലിൻ (2.12 ലക്ഷം), മനീഷ് സിസോദിയ (1.37 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകൾ.
നിലവിൽ നരേന്ദ്ര മോദിക്ക് ട്വിറ്ററിൽ 7.53 കോടിയും ഇൻസ്റ്റാഗ്രാമിൽ 6.5 കോടിയും ഫേസ്ബുക്കിൽ 4.6 കോടിയും ഫോളോവേഴ്‌സ് ആണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.