ഡൽഹി-മീറത്ത്  അതിവേഗപാത  രാഷ്ട്രത്തിന് സമർപ്പിച്ചു VIDEO

ബഗ്പത് (ഉത്തർപ്രദേശ്):   14 വരി  ഡൽഹി-മീറത്ത്  അതിവേഗപാതയുടെയും കിഴക്കൻ  ബാഹ്യ അതിവേഗപാതയുടെയും  ഒന്നാംഘട്ട ഉദ്ഘാടനം  പ്രധാനമന്ത്രി നരേന്ദ്ര മോദി  നിർവഹിച്ചു.  500 ദിവസം കൊണ്ടാണ് പാത പൂർത്തിയാക്കിയത്.  135 കി.മീ. കിഴക്കൻ  ബാഹ്യ അതിവേഗപാത രാജ്യത്തെ ആദ്യ സ്മാർട്ട്,  ഹരിത ഹൈവേയാണ്. 11,000 കോടി രൂപയാണ്  നിർമാണ ചെലവ്. ഡൽഹിയിലെ നിസാമുദ്ദീൻ പാലം മുതൽ ഉത്തർപ്രദേശ് അതിർത്തി വരെ  82 കി.മീ. ഡൽഹി-മീറത്ത്  അതിവേഗപാതയിൽ  27.74 കി.മീറ്ററാണ് 14  വരി. ശേഷിക്കുന്ന ഭാഗം ആറു വരിയാണ്. ഒരു വരി, സൈക്കിൾ പാതയാണ്. കിഴക്കൻ  ബാഹ്യ അതിവേഗപാതയുടെ ഒാരോ 500മീറ്ററിലും മഴവെള്ളം സംഭരിക്കാൻ സൗകര്യമുണ്ട്. 36 ദേശീയ സ്മാരകങ്ങൾ പാതയിൽ ഉണ്ടാകും.  

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കിഴക്കൻ, പടിഞ്ഞാറൻ ബാഹ്യ അതിവേഗപാത 2006ലാണ് വിഭാവനം ചെയ്തത്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഡൽഹിക്ക് പുറത്ത് അതിവേഗപാത നിർമിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. മേയ് 31ന് മുമ്പ് ഉദ്ഘാടനം നിർവഹിച്ചില്ലെങ്കിൽ  പാത പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് കോടതി മേയ് 10ന് ഉത്തരവിട്ടിരുന്നു. ഗതാഗതക്കുരുക്കിൽ പെട്ട്  മണിക്കൂറുകൾ യാത്രക്കായി ചെലവിടേണ്ടി വരുന്ന ഡൽഹി-മീറത്ത് യാത്ര, അതിവേഗ പാതയിൽ  മുക്കാൽ മണിക്കൂറായി ചുരുങ്ങും.

അടിസ്ഥാനസൗകര്യ വികസനത്തിനാണ് സർക്കാർ ഏറ്റവൂം കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന്  പാതയുടെ ഉദ്ഘാടനത്തിനു ശേഷം സംഘടിപ്പിച്ച െപാതുസമ്മേളനത്തിൽ  പ്രധാനമന്ത്രി പറഞ്ഞു.  28,000 കി.മീ  ഹൈവേ ശൃംഖലക്ക് മൂന്നു ലക്ഷം കോടി രൂപ ചെലവഴിച്ചു. ഹൈവേകൾ, റെയിൽവേ, വ്യോമയാന മേഖല, വിവര സാേങ്കതികത എന്നിവയുടെ കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഒരു ദിവസം 27 കി.മീ. എന്ന തോതിൽ ഹൈവേ നിർമാണം എത്തിയിട്ടുണ്ട്.

കോൺഗ്രസ് ഭരണകാലത്ത് ഇത് 12 കി.മീ. ആയിരുന്നു. കഴിഞ്ഞ വർഷം 10 കോടി ജനങ്ങൾ യാത്രക്ക് വ്യോമമാർഗം ഉപയോഗിച്ചതായും മോദി പറഞ്ഞു. കർഷകരുടെയും ദലിത് വിഭാഗങ്ങളുടെയും സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി വ്യക്തമാക്കി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ സംബന്ധിച്ചു. അതിവേഗപാത 27 ശതമാനം മലിനീകരണം കുറക്കുമെന്നും 41 ശതമാനം ഗതാഗത കുരുക്ക് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - PM Modi Inaugurates Delhi-Meerut Expressway, Embarks on Jeep Ride With Nitin Gadkari-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.