സിംഗപ്പൂർ: ആഗോള ഭീകരവാദത്തിെൻറ എല്ലാ ലക്ഷണങ്ങളും അടയാളങ്ങളും ഒരൊറ്റ ഉറവിടത്തിലേക്കും ഉത്ഭവസ്ഥാനത്തേക്കുമാണ് നയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദ്വിദിന കിഴക്കൻ ഏഷ്യ ഉച്ചകോടിക്കിടെ അമേരിക്കൻ വൈസ് പ്രസിഡൻറ് മൈക്ക് പെൻസിനോടാണ് പാകിസ്താനെ പേരാക്ഷമായി പരാമർശിച്ച് പ്രധാനമന്ത്രി മോദി ഇങ്ങനെ പറഞ്ഞത്. പാക് തെരഞ്ഞെടുപ്പിൽ ഭീകരവാദികൾ പെങ്കടുത്തതിൽ മോദി ആശങ്ക പ്രകടിപ്പിച്ചു.
മുംബൈ ഭീകരാക്രമണ ആസൂത്രകൻ എന്ന് ആരോപിക്കപ്പെടുന്ന ഹാഫിസ് സഇൗദിെൻറ ജമാഅത്തുദ്ദഅ്വ പാർട്ടിയെ പരാമർശിച്ചായിരുന്നു ഇൗ പ്രസ്താവം. മുംബൈ ഭീകരാക്രമണത്തിന് 10 വർഷം തികയാനിരിക്കെ ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും സഹകരണം വർധിപ്പിക്കേണ്ടതുണ്ടെന്ന് പെൻസ് പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, തായ്ലൻഡ് പ്രധാനമന്ത്രി ജനറൽ പ്രയുത് ചെനോഗ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷ്യാൻ ലൂങ് എന്നിവരുമായി വിവിധ വിഷയങ്ങളിൽ മോദി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.