ന്യൂഡൽഹി: ഇറ്റലിയിൽ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച തീവ്ര വലതുപക്ഷസഖ്യ നേതാവ് ജോർജിയ മെലോനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ബ്രദേഴ്സ് ഓഫ് ഇറ്റലി 26 ശതമാനം സീറ്റുകൾ നേടിയതോടെ ഇറ്റലിയിൽ തീവ്ര വലതുപക്ഷസഖ്യം അധികാരമുറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ ജോർജിയ മെലോണിയായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തെത്തുക. ഇതോടെ ഇറ്റലിയിൽ പ്രധാനമന്ത്രിയാവുന്ന ആദ്യ വനിതയാവും മെലോണി.
തീവ്ര വലതുപക്ഷ സഖ്യത്തിന്‍റെ പ്രധാന എതിരാളിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് 19ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഒക്ടോബർ 13നാണ് ഇറ്റലിയിലെ പുതിയ പാർലമെന്‍റ് ആദ്യയോഗം ചേരുക. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ മരിയോ ദ്രാഗി കാവൽ പ്രധാനമന്ത്രിയായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.