ന്യൂഡൽഹി: സ്ത്രീകൾക്കും പുരുഷൻമാർക്കും 21 വയസ്സ് എന്ന ഏകീകൃത വിവാഹപ്രായം നിശ്ചയിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഇത്തരം കാര്യങ്ങൾ പാർലമെന്റിന്റെ പരിധിയിൽവരുന്നതാണെന്നും തങ്ങൾ അതിൽ ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
ഹരജി അംഗീകരിച്ചാൽ സുപ്രീംകോടതി നിയമനിർമാണം നടത്തുന്നതിന് തുല്യമാകുമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഹരജിയിലെ ആവശ്യം അംഗീകരിക്കുന്നത് പാർലമെന്റിനോട് നിയമനിർമാണം നടത്താൻ കോടതി ആവശ്യപ്പെടുന്നതിന് തുല്യമാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അഭിപ്രായപ്പെട്ടു.
ഷാഹിദ ഖുറൈഷി നൽകിയ ഹരജി, ചീഫ് ജസ്റ്റിന് പുറമേ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരുമടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. വിവാഹപ്രായം ഏകീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ സമർപ്പിച്ച ഹരജി ഫെബ്രുവരി 20ന് തള്ളിയ കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.