പെഗസസ്; സി.ബി.ഐ മുന്‍ മേധാവിയുടെയും അനിൽ അംബാനിയുടെയും ഫോണ്‍ ചോര്‍ത്തി

ന്യൂഡൽഹി: ഇസ്രായേൽ സ്പൈവെയർ പെഗസസ് ഉപപയോഗിച്ച് മുന്‍ സി.ബി.ഐ മേധാവി അലോക് വര്‍മയുടെയും വ്യവസായ പ്രമുഖൻ അനിൽ അംബാനിയുടെയും ഫോൺ ചോർത്തിയതായി വെളിപ്പെടുത്തൽ. സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കം ചെയ്തതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ഫോണ്‍ ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ആരംഭിച്ചത്. റഫാൽ ഇടപാട് സമയത്താണ് അനിൽ അംബാനിയുടെയും ദാസോ കമ്പനി പ്രതിനിധിയുടെയും ഫോൺ ചോർത്തിയത്.

സര്‍വീസ് അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെയാണ് അലോകിനെ സി.ബി.ഐ തലപ്പത്തു നിന്ന് നീക്കുന്നത്. സി.ബി.ഐ തലപ്പത്തെ ഉദ്യോഗസ്ഥരായ അലോക് വര്‍മ്മയും രാകേഷ് അസ്താനയും തമ്മിലുള്ള അധികാര തര്‍ക്കത്തെ തുടർന്നാണ് അലോക് വർമ്മയെ മാറ്റുന്നത്. 1984 ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അസ്താന. ഗുജറാത്ത് പൊലീസില്‍ വിവിധ പദവികള്‍ വഹിച്ചിരുന്ന രാകേഷ് അസ്താനയെ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായി കേന്ദ്ര മന്ത്രിസഭ നിയമിക്കുകയായിരുന്നു. ഇതോടെ സി.ബി.ഐ തലപ്പത്തെ രണ്ടാമത്തെ അധികാരകേന്ദ്രമായി അസ്താന മാറിയതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായത്. 

Tags:    
News Summary - Pegasus: Anil Ambani, ex-CBI chief Alok Verma among potential targets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.