മുംബൈ: ഒ.എൻ.ജി.സി ഹെലികോപ്ടർ അപകടത്തിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. തലയില്ലാത്ത ഉടൽ മാത്രമായതിനാൽ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ഏഴു പേരിൽ അവസാനത്തെയാളായ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാൽ ബാബുവിേൻറതാണെന്നാണ് സംശയം. ഡി.എൻ.എ പരിശോധനക്ക് ബാബുലാലിെൻറ സഹോദരൻ മുംബൈയിലെത്തി രക്തസാമ്പ്ൾ നൽകിയിട്ടുണ്ട്.
ഇതോടെ, പവൻ ഹാൻസ് ഹെലികോപ്ടറിലുണ്ടായിരുന്ന ഏഴു േപരുടെയും മരണം സ്ഥിരീകരിച്ചു. മൂന്ന് മലയാളികളടക്കം അഞ്ച് ഒ.എൻ.ജി.സി ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരുമാണ് ഇതിലുണ്ടായിരുന്നത്.
ബോംബെ ഹൈയിലെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിലേക്ക് ഉദ്യോഗസ്ഥരുമായി പോകുേമ്പാഴാണ് ശനിയാഴ്ച ഹെലികോപ്ടർ കടലിൽ തകർന്നുവീണത്. അഞ്ച് ഒ.എൻ.ജി.സി ഡെപ്യൂട്ടി ജനറൽ മാനേജർമാർ, രണ്ടു പൈലറ്റുമാർ എന്നിവരാണുണ്ടായിരുന്നത്. രണ്ടു മലയാളികളടക്കം ആറു പേരുടെ മൃതേദഹം കണ്ടെടുത്തിരുന്നു. കോതമംഗലം സ്വദേശി ജോസ് ആൻറണി, തൃശൂർ പൂങ്കുന്നം സ്വദേശി പി.എൻ. ശ്രീനിവാസൻ എന്നിവരുടെ മൃതദേഹം സംസ്കരിച്ചു. ഹെലികോപ്ടർ അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.