ന്യൂഡൽഹി: ലോക്ഡൗണിന് ശേഷമുള്ള വിമാന യാത്രക്ക് നിർദേശങ്ങളുമായി സി.ഐ.എസ്.എഫ്. വ്യോമയാന മന്ത്രാലയത്തിനാ ണ് സുരക്ഷാ നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്. യാത്രക്കാർ രണ്ട് മണിക്കൂർ മുമ്പ് തന്നെ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്നതാണ് പ്രധാന നിർദേശം.
യാത്ര ചെയ്യുന്നവർ കോവിഡിനെ പ്രതിരോധിക്കുന്നതിനായി മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. വിമാനത്താവളത്തിലെ എല്ലാ ഗേറ്റുകൾക്ക് സമീപവും യാത്രക്കാർക്കായി സാനിറ്റൈസർ ലഭ്യമാക്കണം. വിമാനങ്ങളിൽ രണ്ട് യാത്രക്കാർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണമെന്നും നിർദേശമുണ്ട്.
ക്വാറൈൻറനിൽ കഴിഞ്ഞവരെ പ്രത്യേക ഐസോലേഷൻ ഏരിയയിൽ സി.ഐ.എസ്.എഫ് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വിമാനങ്ങളിലും സാനിറ്റൈസർ സംവിധാനം ഒരുക്കുമെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി. മാർച്ച് 25 മുതലാണ് രാജ്യത്ത് വിമാന യാത്രക്ക് നിരോധനമേർപ്പെടുത്തിയത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.