ന്യൂഡൽഹി: ബഹളം മൂലം പാർലമെൻറ് ഇന്നും പിരിഞ്ഞു. രാജ്യസഭക്കകത്ത് ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യെപ്പട്ട് ആന്ധ്രയിൽ നിന്നുള്ള എം.പിമാർ ബഹളം തുടർന്നതോടെ അധ്യക്ഷൻ വെങ്കയ്യ നായിഡു സഭ തിങ്കളാഴ്ച വരേക്ക് പിരിച്ചു വിടുകയായിരുന്നു.
പാർലമെൻറിനു പുറത്തും തെലുഗു ദേശം പാർട്ടി ഇന്നും പ്രതിഷേധം തുടർന്നു. സഭക്ക് പുറത്ത് ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എം.പി നരമല്ലി ശിവപ്രസാദ് ഇടയെൻറ വേഷം ധരിച്ച് പ്രതിഷേധിച്ചു. വൈ.എസ്. ആർ കോൺഗ്രസും പാർലമെൻറിനു പുറത്ത് പ്രതിഷേധം തുടർന്നു.
എസ്.സി/എസ്.ടി നിയമത്തിനെതിരായ സുപ്രീം കോടതി വിധിയെ പുനഃപരിശോധനാ ഹരജി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രാവർത്തകരും ഗാന്ധി പ്രതിമക്ക് മുമ്പിൽ പ്രതിഷേധിച്ചു.
കമ്മ്യൂണിറ്റി കിച്ചണുവേണ്ടി സാധനങ്ങൾ വാങ്ങുേമ്പാൾ ജി.എസ്.ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരും പ്രതിഷേധം നടത്തി. ലോക് സഭയിലും ബഹളം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.