ന്യുഡൽഹി: തുടർച്ചയായ 14ാം ദിവസവും ബഹളെത്ത തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. മോദി സർക്കാറിനെതിരെ തെലുഗു ദേശം പാർട്ടിയും വൈ.എസ്.ആർ കോൺഗ്രസും ലോക്സഭയിൽ നൽകിയ മൂന്ന് അവിശ്വാസ പ്രമേയങ്ങളും പരിഗണിച്ചില്ല.
നേരത്തെ, പ്രതിപക്ഷ ബഹളം മൂലം സഭ നിർത്തിവെച്ചിരുന്നു. പിന്നീട് പുനഃരാരംഭിച്ചപ്പോഴും ബഹളം തുടർന്നതിനാൽ ഇന്നത്തേക്ക് പരിയുകയായിരുന്നു.
രാജ്യസഭയും ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സഭാംഗങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെെട്ടങ്കിലും ചെവിക്കൊള്ളാൻ അംഗങ്ങൾ തയാറായില്ല. അധ്യക്ഷൻ സഭ പിരിച്ചു വിടുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങൾ ചോദിക്കുന്നു. സഭയിലെ മോശം കാഴ്ചകൾ കാണാൻ താത്പര്യമില്ല. ഒരു പാർട്ടിയെല്ലങ്കിൽ മറ്റൊരു പാർട്ടിക്കാർ ദിവസവും സഭയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.