ചണ്ഡിഗഢ്: ഗുജറാത്ത്, ഹിമാചൽ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾമുമ്പ് കോൺഗ്രസിന് സന്തോഷ വാർത്ത. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയംനേടി. മൂന്നു മുനിസിപ്പൽ കോർപറേഷനുകളും കോൺഗ്രസിനാണ്. അമൃത്സർ, ജലന്ധർ, പാട്യാല കോർപറേഷനുകളിലാണ് മികച്ച ജയമുണ്ടായത്. എന്നാൽ, കൃത്രിമം നടന്നതായി ശിരോമണി അകാലിദൾ ആരോപിച്ചു.
29 മുനിസിപ്പൽ കൗൺസിലുകളിലും നഗര പഞ്ചായത്തുകളിലുമാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. മൂന്നു കോർപറേഷനുകളിൽ ഏറ്റവും കൂടുതൽ പോളിങ് പാട്യാലയിലാണ് (62.22). ജലന്ധറിൽ (57.2), അമൃത്സർ (51) എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.
പാട്യാലയിൽ കോൺഗ്രസ് 58 വാർഡുകളും നേടി. ഇവിടെ പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്. ജലന്ധറിൽ 66 വാർഡുകൾ കോൺഗ്രസിനു ലഭിച്ചപ്പോൾ, ബി.ജെ.പിക്ക് എട്ടും സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് നാലും സീറ്റാണ് ലഭിച്ചത്. അമൃത്സറിൽ കോൺഗ്രസ് 69 വാർഡുകൾ നേടി. ഇവിടെ ബി.ജെ.പി സഖ്യത്തിന് 12 സീറ്റുമാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.